ന്യൂദല്‍ഹി: ന്യൂനപക്ഷ സംവരണം സംബന്ധിച്ച തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി സല്മാന് ഖുര്‍ഷിദ്. തന്റെ പ്രസ്താവനയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിയ്ക്ക് കത്തയച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഖുര്‍ഷിദ് പറഞ്ഞു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഖുര്‍ഷിദ് പറഞ്ഞു.
ന്യൂനപക്ഷ സംവരണം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ ഖുര്‍ഷിദിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്ത് രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ 27 ശതമാനം സംവരണത്തിനുള്ളില്‍ മുസ്ലിങ്ങള്‍ക്ക് ഒന്‍പത് ശതമാനം ഉപസംവരണം അനുവദിക്കുമെന്ന് പ്രസ്താവന നടത്തിയ ഖുര്‍ഷിദിനെ തിരഞ്ഞെടുപ്പ് കമ്മിഷന് ശാസിച്ചിരുന്നു. എന്നാല്‍ കമ്മീഷന് നടപടിയെ ധിക്കരിച്ച ഖുര്‍ഷിദ് തന്നെ തൂക്കിലേറ്റിയാലും ഉപസംവരണം നടപ്പാക്കുമെന്ന പ്രസ്താവന ആവര്‍ത്തിച്ച സാഹചര്യത്തിലാണിത് കമ്മീഷന് ശക്തമായ നടപടിക്ക് മുതിര്‍ന്നത്.
ഖുര്‍ഷിദിന്റെ പ്രസ്താവന ഭരണഘടനാ സ്ഥാപനങ്ങളുടെ വിലയിടിക്കുന്നതാണെന്ന് രാഷ്ട്രപതിയ്ക്കയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: