ഷാര്‍ജ: അനധികൃത മദ്യവില്‍പ്പന നടത്തിയ കേസില്‍ 17 ഇന്ത്യക്കാര്‍ക്ക് ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. ഷാര്‍ജ അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. നേരത്തെ പാക്കിസ്ഥാന് പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയില്‍ നിന്നൊഴിവായവര്ക്കാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്.
പാക് സ്വദേശിയുടെ ബന്ധുക്കള്‍ക്കു രക്തപ്പണം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികളെ നാടുകടത്താന്‍ സാധിക്കില്ലെന്നും ഏറ്റുമുട്ടലില്‍ മറ്റു മൂന്നു പേര്‍ക്കു പരുക്കേറ്റെന്നും കൂടാതെ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഫെഡറല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണു കോടതി ഉത്തരവ്.
2009 ല്‍ ഷാര്‍ജയിലാണു സംഭവം. മദ്യവില്പ്പനയെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: