തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് ഈ മാസം ഇരുപതിന് തുടങ്ങും. അമൂല്യ വസ്തുക്കള്‍ പുറത്തെടുക്കാതെ പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണം ക്ഷേത്രത്തില്‍ നടന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഈ മാസം പതിനഞ്ചിന് സുപ്രീംകോടതിയില്‍ നല്‍കും.
കെല്‍ട്രോണ്‍, ഐ.എസ്.ആര്.ഒ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ഇതനുസരിച്ച് ഒരു വസ്തുവിന്റെ മൂല്യനിര്‍ണ്ണയത്തിന് പതിനഞ്ച് മിനിറ്റ് സമയമെടുക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും കണക്കെടുപ്പ് നടത്തുക. ഇതിനായി ഒരു പത്തംഗ സമിതിയായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക.
ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പ്രക്രിയയിലൂടെയായിരിക്കും കണക്കെടുപ്പ് പൂര്‍ത്തിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: