തിരുനെല്‍വേലി: കൂടംകുളം ആണവ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരുട സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. തെറ്റായ വഴിയിലൂടെയാണു പണം ലഭിക്കുന്നതെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരനേതാവ് ഉദയകുമാര്‍ ആരാണെന്നും ചിദംബരം ചോദിച്ചു. 1988 ലാണു പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒരു സുപ്രഭാതത്തിലാണു പദ്ധതിക്കെതിരേ സമരം തുടങ്ങിയത്. 13,000 കോടി രൂപയുടെ പദ്ധതിയാണിത്. ഇതു ജനങ്ങളുടെ പണമാണ്. പദ്ധതിയുടെ 95 ശതമാനവും പൂര്‍ത്തിയായി. ഇപ്പോള്‍ പ്രതിഷേധം നടത്തുന്നവര്‍ 22 വര്‍ഷം എന്തു ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ ആശങ്കകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച മുഖ്യമന്ത്രി ജയലളിതയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ 2 ജി സ്പെക്ട്രം കേസില്‍ ദല്‍ഹി കോടതി വിധിയെക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: