ന്യൂദല്‍ഹി: കരസേന മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ ജനന തീയത് സംബന്ധിച്ച വിവാദത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സര്‍ക്കാരും കരസേനയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുപ്പത്തിയാറു വര്‍ഷമായി കരസേന മേധാവിയുടെ പ്രായവിവാദം ആരും ശ്രദ്ധിച്ചില്ല. 2006 ലാണു പ്രശ്നം ശ്രദ്ധയില്‍പ്പെടുന്നത്. അന്നത്തെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിയമമന്ത്രാലയത്തിന്റെയും അറ്റോര്‍ണി ജനറലിന്റേയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു.
സര്‍ക്കാര്‍ നടപടിയെ ആര്‍ക്കും ചോദ്യം ചെയ്യാം. എന്നാല്‍ സുപ്രീംകോടതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: