മുംബൈ: അന്ധേരിയിലെ ബിസിനസുകാരന്റെ മകനായ അദ്നാന് പാത്രാവാലയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ മലയാളിയായ സുജിത് നായര്‍ ഉള്‍പ്പെടെ നാലു പ്രതികളെയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
സുജിത് നായര്‍ക്കു പുറമെ ആയുഷ് ഭട്ട് (19), ഖിമേഷ് അംബാവട്ട് (17) രാജീവ് ധാരിയ (24) എന്നിവരായിരുന്നു പ്രതികള്‍. ഇവര്‍ക്കെതിരേ സാഹചര്യത്തെളിവുകള്‍ മാത്രമേയുളളൂവെന്നും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും മുംബൈ സെഷന്‍സ് കോടതി നിരീക്ഷിച്ചു.
2007 ഓഗസ്റ്റ് 19 അദ്നാന് പാത്രാവാലയെ കൂട്ടുകാരായ സുജിത് നായര്‍, ആയുഷ് ഭട്ട്, രാജീവ് ധരൈയ്യ, അമിത് കൗശ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി രണ്ടു കോടി മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. വാഷിയിലെ പാം ബീച്ചിന് സമീപത്താണ് പാത്രാവാലയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. കേസിലെ അഞ്ചാം പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: