ന്യൂദല്‍ഹി: ബംഗാള്‍ ദേശീയ പ്രസ്ഥാനത്തിന് സംഭാവന നല്കിയ പ്രഗല്ഭ വ്യക്തികളുടെ ജന്മദിനങ്ങള്ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന ശക്തമായ ആവശ്യവുമായി മമതാ ബാനര്‍ജി വീണ്ടും രംഗത്ത്. ആകെയുള്ള 17 ദേശീയ അവധിദിനങ്ങളില്‍ നാലെണ്ണം കൂടി ചേര്‍ക്കണമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ ആവശ്യം.
നേതാജി സുഭാഷ്ചന്ദ്ര ബോസ്, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ പ്രമുഖരുടെ ജന്മദിനങ്ങള് അവരുടെ സ്മരണ നിലനിര്‍ത്താന്‍ ദേശീയ അവധിദിവസങ്ങളായി പ്രഖ്യാപിക്കണം. ടാഗോറിന്റെ ജന്മദിനമായ മെയ് എട്ടിനും ചരമദിനമായ ആഗസ്റ്റ് എട്ടിനും അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം മമത പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് നേതാജിയുടെ ജന്മദിനമായ ജനുവരി 23 ന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മമത വീണ്ടും രംഗത്തെത്തിയത്.
ആദ്യ രണ്ടുതവണയും ആവശ്യം നിരാകരിച്ച പ്രധാനമന്ത്രിക്ക് മുമ്പില്‍ വിവേകാനന്ദ ജയന്തിദിനമായ ജനുവരി 12 നും നേതാജി ജന്മദിനമായ ജനുവരി 23 നും ദേശീയ അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഘടകകക്ഷികൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വീണ്ടും സീപിച്ചത്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നീ മൂന്ന് ദിനങ്ങളാണ് പ്രധാനപ്പെട്ട ദേശീയ അവധിദിനങ്ങളെന്നും പതിനാലെണ്ണം ദേശീയ ആഘോഷങ്ങള്‍ക്കുവേണ്ടി മറ്റീവ്ക്കപ്പെട്ടവയാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
എന്നാല്‍ കേന്ദ്രത്തിന്റെ പ്രതികരണത്തിന് ചെവികൊടുക്കാതെ ഈ ദിനങ്ങളില്‍ സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കുമെന്നും ദേശീയ അവധി പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മമത പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമിടയില്‍ മറ്റൊരു രാഷ്ട്രീയ യുദ്ധത്തിന് വഴിവെച്ചിരിക്കുകയാണ് ദേശീയ നേതാക്കളുടെ അവിസ്മരണീയ ദിനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: