അസംഗഡ്: 2008 ല്‍ ദല്‍ഹി ബട്ല ഹൗസിലെ പോലീസ് നടപടിയില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടലിലില്ല യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങും ആഭ്യന്തര മന്ത്രി പി. ചിദംബരവും വിശ്വസിക്കുന്നുവെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് വെളിപ്പെടുത്തി.
സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്ന് ദിഗ് വിജയ് സിങ് ആവര്‍ത്തിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവര്‍ ദല്‍ഹി സ്ഫോടനക്കേസ് പ്രതികളായ ഇന്ത്യന്‍ മുജാഹിദ്ദിന്‍ പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ നിഷ്കളങ്കരെന്ന് അസംഗഡ് നിവാസികള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉലമ കൗണ്‍സില്‍ ശക്തമായ പ്രതിഷേധം നടത്തുകയാണ്. കഴിഞ്ഞ ദിവസം പൊതുപരിപാടിക്കെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധിച്ചിരുന്നു. പ്രശ്നത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ അസംഗഡില്‍ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ ഉലമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് രാഹുലിന്റെ രണ്ടു പരിപാടികള്‍ നിര്‍ത്തി വച്ചു. ഷിബിലി നാഷണല്‍ ഹൗസ് കോളെജ് ഗസ്റ്റ് ഹൗസില്‍ രാത്രി കഴിച്ചു കൂട്ടേണ്ടി വന്നു. രാവിലെ അവിടെയും ഉലമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: