കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുമളിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കമ്പംമെട്ടില്‍ വച്ച് മാര്‍ച്ച് തടഞ്ഞ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാച്ചിച്ചാര്ജ്ജ് നടത്തി.
ആയിരക്കണക്കിന് ആളുകളാണ് കമ്പത്ത് നിന്നും കുമളിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. മാര്‍ച്ചുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കുമളിയിലേക്ക് വരുന്ന പ്രതിഷേധക്കാരെ ലോവര്‍ക്യാമ്പിന് സമീപം ഇറച്ചിപ്പാലത്ത് വച്ച് തടയാനാണ് പോലീസ് ശ്രമം.
ഇന്നലെ നടന്ന മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ പ്രതിഷേധക്കാരെ ഇറച്ചിപ്പാലത്ത് വച്ച് തടയാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ കേരള മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ചു.
കോടതി ബഹിഷ്കരിച്ച അഭിഭാഷകര്‍ പ്രകടനം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: