മോസ്കോ: റഷ്യന്‍ പാര്‍ലമെന്റ് അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധം തുടങ്ങി. തെരുവിലിറങ്ങിയ 300ഓളം പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വതന്ത്ര തെരഞ്ഞെടുപ്പു നിരീക്ഷക സംഘവും തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി വ്യക്തമാക്കിയിരുന്നു. ഒഎസ് സിഇ സംഘം 115 പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. പല ബൂത്തുകളിലും വ്യാപകമായി കളളവോട്ടു നടന്നെന്നും സംശയമുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രധാനമന്ത്രി വ്ളാഡ്മിര്‍ പുടിന്റെ പാര്‍ട്ടിക്കുളളിലും കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കിക്കഴിഞ്ഞു.
2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന പുടിന്റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പു ഫലം തിരിച്ചടിയായി. പുടിന് പാര്‍ട്ടിക്ക് 238 സീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 450 അംഗ സഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്കു മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നു. 96 ശതമാനം ബാലറ്റുകള്‍ എണ്ണിയപ്പോള്‍ 50 ശതമാനത്തില്‍ താഴെ വോട്ടാണ് അവര്‍ക്കു ലഭിച്ചിട്ടുള്ളത്.
പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെങ്കിലും തെരഞ്ഞെടുപ്പു ഫലം യുനൈറ്റഡ് റഷ്യ പാര്‍ട്ടിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിശ്വാസവഞ്ചനയെ തുടര്‍ന്നുള്ള ആരോപണങ്ങളുടെ ഭാഗമായിട്ടായിരുന്നു പുടിന്റെ അനൗദ്യോഗിക ഹിതപരിശോധനയെന്നറിയപ്പെട്ടിരുന്ന വോട്ടെടുപ്പ് നടന്നത്.
ഭൂരിപക്ഷം കുറഞ്ഞതു ഭരണ ഘടന ഭേദഗതിയടക്കമുള്ള പരിഷ്കരണ നടപടികളുമായി ഏകപക്ഷീയമായി മുന്നോട്ടു പോകുന്നതിനു പുടിന് തടസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: