ന്യൂദല്‍ഹി: തെക്കന്‍ ചൈനാ സമുദ്ര വിവാദത്തില്‍ ബാഹ്യശക്തികളുടെയോ വിദേശകമ്പനികളുടെയോ ഇടപെടല്‍ ഉണ്ടാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്കി.
പൂര്‍വേഷ്യ ഉന്നതതലത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്ജിയാബോയും തമ്മിലുണ്ടായ ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം ഇന്ത്യയും ഓസ്ട്രേലിയയുമായി നടന്ന ചര്‍ച്ചയുടെ മുഖ്യവിഷയം തെക്കന്‍ ചൈനാസമുദ്രമായിരുന്നു.
തെക്കന്‍ ചൈന സമുദ്രത്തില്‍ തങ്ങള്‍ക്ക് ആധിപത്യമുണ്ടെന്ന ചൈനയുടെ അവകാശവാദത്തെത്തുടര്‍ന്ന് ഇതില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ പ്രശ്നത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി. ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനിരിക്കേയാണ് സമുദ്രത്തില്‍ ഇന്ത്യ ഒരു സാന്നിധ്യമാകുന്നത്. ഇത് ചൈനയുടെ അഭിലാഷങ്ങള്ക്കെതിരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: