തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസേവന മേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനം നല്കുന്നു. അടുത്ത ഒരുവര്‍ഷത്തെ കര്‍മ്മ പദ്ധതി വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏഴു മേഖലകളായി തിരിച്ച് അടിസ്ഥാന സൗകര്യവികസനത്തിനുള്ള കര്‍മ്മപരിപാടിയാണ് ലക്ഷ്യം വയ്ക്കുന്നത്. 26ശതമാനം സര്‍ക്കാര്‍ ഓഹരിയോടെ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ചാണ് പദ്ധതി. പൊതുസേവന മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനിക്ക് കൈമാറും. ടോയ്ലറ്റുകള് , നഗരശുചീകരണം, ബസ് സ്റ്റാന്‍ഡുകളും ബസ് ഷെല്‍ട്ടറുകളും ഇത്തരത്തില്‍ നിര്‍മ്മിക്കും. അവിടങ്ങളില്‍ യൂസേഴ്സ് ഫീ പിരിക്കാന്‍ കമ്പനിക്ക് അധികാരം കൊടുക്കും.പൊതുസ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാനും വാടക പിരിക്കാനും കമ്പനിക്ക് അവകാശമുണ്ടായിരിക്കും.
പബ്ലിക്ക് യൂട്ടിലിറ്റി സര്‍വീസ് മികവുറ്റതാക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീസ് ഏര്‍പ്പാടാക്കിയും കാര്യക്ഷമമായി നടത്താന്‍ കഴിയും. മഴയത്തും വെയിലത്തും ആളുകള്‍ ബസ് കാത്തുനില്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതാണ് കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി.കുടിവെള്ള വിതരണ കമ്പനി ചെറുകിട കുടിവെള്ള ഫില്ട്ടറേഷന് പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കും. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ ഇത് ആദ്യം നടപ്പാക്കും.പൊതു ടോയ്ലറ്റുകളുടെ അഭാവവും നിലവിലുള്ളവയുടെ ശോച്യാവസ്ഥയും പരിഹരിക്കാനുള്ളതാണ് പൊതു ടോയ്ലറ്റ് കമ്പനി. നഗരങ്ങളിലെ അംബരചുംബികളായ കെട്ടിടങ്ങളിലും ഓഫീസ് കെട്ടിടങ്ങളിലും മാലിന്യനിര്‍മാര്‍ജനം വലിയ വെല്ലുവിളിയായി തുടരുന്നു. ക്ലീന്‍ സിറ്റി കമ്പനിക്ക് ഒരു പരിധിവരെ ഇതിനു പരിഹാരം കണ്ടെത്താനാകും, ഉമ്മന്‍ചാണ്ടി പറഞ്ഞു
കര്‍മ്മ പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ തൊഴില്‍ സൃഷ്ടിക്കും. ‘എമര്‍ജിങ് കേരള’ എന്നപേരില്‍ സെപ്തംബറില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കും. എല്ലാ പൊലീസ് സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. വ്യവസായങ്ങള്‍ക്ക് ഏകജാലകത്തിലൂടെ അനുമതി നല്‍കും. സേവനാവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നിര്‍ഭയ പദ്ധതിയും നിര്‍ധനരോഗികളെ സഹായിക്കാനായി കേരള ആരോഗ്യശ്രീ പദ്ധതിയും നടപ്പിലാക്കും. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന ആരംഭിക്കും. തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കും. നാറ്റ്പാക്കിനാണ് ഇതിന്റെ ചമതല. വ്യവസായങ്ങള്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്‍കും. സേവനാവകാശ നിയമം നടപ്പാക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിര്‍ഭയ പദ്ധതി കൊണ്ടുവരും.�
മത്സ്യസമൃദ്ധി എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും സഹകരണബാങ്കുകളും മുഖേന 2500 കോടി രൂപയുടെ കൃഷി വായ്പ നല്‍കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25,000 കര്‍ഷകര്‍ക്ക് പലിശയില്‍ സബ്സിഡി നല്‍കും.
സിബിഐയുടെ മാതൃകയില്‍ ഒരു പ്രത്യേക അന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെല്പ് ഡെസ്ക്കും 150 പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക വനിതാ ഹെല്പ് ഡെസ്ക്കും ആരംഭിക്കും. തിരുവനന്തപുരത്ത് പോലീസിന് പ്രത്യേക യൂണിഫോം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പൂര്‍ണമായി കമ്പ്യൂട്ടര്വല്ക്കരിക്കും. അടുത്ത ഒരു വര്‍ഷം കൊണ്ട് ബാങ്കുകള്‍ 2,500 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുകയും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25,000 കര്‍ഷകര്‍ക്ക് പലിശ സബ്സിഡി അനുവദിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ പുറത്തേയ്ക്ക് യാത്ര ചെയ്യുന്ന കായികതാരങ്ങള്‍ക്ക് തേഡ് എ.സി. യാത്രാസൗകര്യം അനുവദിക്കും, മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: