Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുവിനെ ഉന്മൂലനം ചെയ്യാനൊരു ബില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2011, 09:58 pm IST
in Vicharam

ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ…….അയ്യോ! ഭാരതം എന്നൊന്നും കയറി ഉച്ചരിച്ചു പോകരുതേ! കാരണം, ഭാരതമെന്ന പേര്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്കെങ്ങാനും സ്വന്തം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി അനുഭവപ്പെടുന്ന പക്ഷം, അങ്ങ്‌ തല്‍ക്ഷണം പ്രോസിക്യൂട്ട്‌ ചെയ്യപ്പെടുന്നതായിരിക്കും. ഇത്‌ വെറും ഫലിതബിന്ദുവല്ല; അനവധാനമായ ഒരു അര്‍ത്ഥശൂന്യ ജല്‍പ്പനവുമല്ല. ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ സഗൗരവ പരിഗണനയിലിരിക്കുന്ന ഭാരതവിരുദ്ധ-ഹിന്ദുവിരുദ്ധ-മതേതരത്വ വിരുദ്ധ വര്‍ഗീയ ബില്‍ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യാ പാസാക്കുന്ന പക്ഷം കണിശമായും അങ്ങേക്ക്‌ സംഭവിക്കുന്ന കാര്യമാണ്‌ ഞാന്‍ തെര്യപ്പെടുത്തുന്നത്‌.

സോണിയാമാഡം അധ്യക്ഷപദവി അലങ്കരിക്കുന്നതായ നാഷണല്‍ അഡ്വൈസറി കൗണ്‍സിലിനാല്‍ മുന്നോട്ട്‌ വെയ്‌ക്കപ്പെട്ടിട്ടുള്ളതായ പ്രസ്തുത ബില്‍ യുപിഎയുടെ ഭാരതവിരുദ്ധ-ഹിന്ദു വിരുദ്ധ ബീഭല്‍സമുഖം പര്‍ദ്ദ നീക്കിക്കാട്ടുക മാത്രമല്ല, ഭാരത രാഷ്‌ട്രത്തെ ദാറുല്‍ ഇസ്ലാമാക്കുക എന്ന ജിഹാദി സംഘങ്ങളുടെ പ്രാഥമിക അജണ്ടക്ക്‌ സഹായസൗകര്യങ്ങള്‍ ഉറപ്പാക്കി കൊടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അങ്ങ്‌ മനസ്സില്‍ വിചാരിക്കുന്നത്‌ “ഓ! ഇത്‌ തൊഗാഡിയ സ്ഥിരം വിസ്തരിക്കുന്ന പല്ലവിയാണ്‌” അല്ലേയല്ല സുഹൃത്തേ. തീര്‍ച്ചയായും അല്ല.

“ദ്‌ പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ (വര്‍ഗീയവും പ്രത്യേക വിഭാഗത്തെ ഉന്നം വെയ്‌ക്കുന്നതുമായ അക്രമങ്ങളെ തടയുവാനുള്ള)” ബില്‍ പാസായാല്‍, ഹിന്ദുസമൂഹത്തിന്റെ വംശനാശം തര്‍ക്കമറ്റതാകുന്നു. എങ്ങനെയാണത്‌?

സര്‍ക്കാര്‍ അവകാശപ്പെടുന്നത്‌ ഭൂരിപക്ഷ സമുദായത്തിന്റെ-അതായത്‌ ഹിന്ദു സമുദായത്തിന്റെ -‘അതിക്രമങ്ങളില്‍’ നിന്നും ന്യൂനപക്ഷ സമുദായങ്ങളെ രക്ഷിക്കുവാനാണ്‌ പ്രസ്തുത ബില്‍ എന്നാകുന്നു. സാധാരണയായി, ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ഒരു കര്‍ത്തവ്യം അക്രമങ്ങളില്‍ നിന്നും അക്രമികളില്‍നിന്നും രാജ്യത്തെ സകലമാന പൗരന്മാര്‍ക്കും സംരക്ഷണമേകുക എന്നതാണെന്നാണ്‌ പൊതുവേ നിലവിലിരിക്കുന്ന വിശ്വാസം. എന്നാല്‍, പ്രസ്തുത ബില്ലിലൂടെ ന്യൂനപക്ഷത്തെ മാത്രം രക്ഷിക്കുകയാണ്‌ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത്‌.

ചുരുക്കിപ്പറഞ്ഞാല്‍, ഭൂരിപക്ഷ ഹിന്ദുസമൂഹത്തിലെ ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ എതിരെ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട ഒരു വ്യക്തിയോ സംഘമോ ആക്രമണം നടത്തിയാല്‍ ന്യൂനപക്ഷ മത കുറ്റവാളികള്‍ക്കെതിരെ കേസെടുക്കപ്പെടുന്നതല്ല. എന്നു പറഞ്ഞാലര്‍ത്ഥം, അങ്ങ്‌ ഒരു ഹിന്ദുവാണെങ്കില്‍, ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ അങ്ങയുടെ പുത്രിയെ ബലാല്‍സംഗം ചെയ്യുന്ന പക്ഷം,…….അങ്ങ്‌ അങ്ങു മിണ്ടാതിരുന്നു കൊള്‍ക! പിന്നെ, വേണമെങ്കില്‍ മകളോട്‌, അമ്മയെന്ന നിലയിലോ, അച്ഛന്‍ എന്ന നിലയിലോ, അങ്ങേക്ക്‌ “നിന്നെ ഇത്രയല്ലേ ചെയ്തുള്ളൂ? കൊലപ്പെടുത്തിയില്ലല്ലോ? അതിന്‌ അവനോട്‌ നന്ദിയും സ്തോത്രവും പറയുക” എന്നു ഉപദേശിക്കാവുന്നതുമാണ്‌. ബില്ലിനെപ്പറ്റി ഞാന്‍ പറയുന്നത്‌ അല്‍പ്പം തീവ്രമായി പോകുന്നു എന്ന്‌ അങ്ങേക്ക്‌ തോന്നുന്നുവോ? ഹിന്ദുക്കളെ “കാവിഭീകരര്‍” “ഫാസിസ്റ്റുകള്‍” എന്നൊക്കെ അസഭ്യം പറഞ്ഞുകൊണ്ട്‌, യുപിഎ സര്‍ക്കാര്‍ സ്വയം തീവ്രവാദ ഭീകര ലൈനിലേക്ക്‌ മാറി ഭാരതത്തിലെ ഹിന്ദുക്കളെ അതിവേഗം കൊന്നൊടുക്കുവാനുള്ള നിയമനിര്‍മാണം നടത്തുവാന്‍ കച്ചകെട്ടിയിരിക്കയാണ്‌.

സ്വന്തം രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ നിലനില്‍പ്പിനുതന്നെ പാര വെയ്‌ക്കുന്ന ഇത്തരം മൃഗീയവും മ്ലേച്ഛവുമായ ഒരു സര്‍ക്കാരിനെ ലോകത്തെവിടെയങ്കിലും ചരിത്രത്തിലെവിടെയെങ്കിലും അങ്ങേക്ക്‌ കണ്ടുകിട്ടാനാകുമോ? കുറച്ചുകൂടി ബൃഹത്തായ ഒരു ചോദ്യം ഇതാകുന്നു: ഈ സര്‍ക്കാര്‍ ഇത്‌ അതിന്റെ രാജ്യമാണ്‌ എന്ന്‌ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുവോ? അതോ, ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നത്‌, ദേശീയ അതിരുകളില്ലാത്ത, ഇസ്ലാമിനാല്‍ മാത്രം അതിര്‍ത്തി നിര്‍ണയം ചെയ്യപ്പെടുന്ന ദാറുല്‍ ഇസ്ലാം സിദ്ധാന്തത്തിലോ?

കഴിഞ്ഞ കുറെ കൊല്ലങ്ങളായി, ഈ ഭാവത്തിലുള്ള ഒന്ന്‌ അതിശീഘ്രം വന്നുകൊണ്ടിരിക്കയാണ്‌ എന്നു ഞങ്ങളും മറ്റു സമാനമനസ്കരും ഭാരതജനതതിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടിരിക്കയായിരുന്നു. ജിഹാദി ദുഷ്ടശക്തികള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കയാണെന്നും അവര്‍ ഭാരതത്തില്‍ നേരില്‍ത്തന്നെ ആക്രമണങ്ങള്‍ നടത്തുമെന്നും ഞങ്ങള്‍ റെഡ്‌ അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതിനെ ചൊല്ലി കപടമതേതര മാധ്യമങ്ങള്‍ മുതല്‍ വോട്ടാക്രാന്തം പൂണ്ട രാഷ്‌ട്രീയക്കാരും അവസരവാദികളായ ‘മനുഷ്യാവകാശ’ പ്രവര്‍ത്തകരും വരെ ഞങ്ങളെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു വന്നു; എന്തിന്‌, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍, ഭാരതത്തിനോടുള്ള ജിഹാദി മനോഭാവത്തെ തുറന്നു കാട്ടിയതിന്‌, ഞങ്ങള്‍ക്കെതിരെ കേസുകള്‍ അടിച്ചിടുകയും ചെയ്തു.

പക്ഷേ, ഇന്ന്‌, ഞങ്ങളെ ആക്ഷേപിച്ച അതേ മാധ്യമങ്ങള്‍ ഞങ്ങള്‍ മുന്‍പേ പറഞ്ഞ അതേ കാര്യങ്ങള്‍ മുംബൈയിലെ 26/11 ആക്രമണത്തെ വിശദീകരിക്കാന്‍ തത്തകളെപ്പോലെ ഏറ്റുപറഞ്ഞുകൊണ്ടേയിരിക്കുന്നു. സകല ജിഹാദുകളുടേയും പ്രഭവകേന്ദ്രം പാക്കിസ്ഥാന്‍ ആണെന്നും തെളിഞ്ഞിരിക്കുന്നു.

അടുത്തകാലം വരെക്കും ഇന്ത്യന്‍ പ്രധാനമന്ത്രി അഭിമാനപുരസ്സരം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്‌, അല്‍ഖ്വയ്ദയില്‍ ഒരൊറ്റ ഇന്ത്യാക്കാരനും അംഗത്വമെടുത്തിട്ടില്ല എന്നാണ്‌. പക്ഷേ, ഇപ്പോഴോ? ഖ്വയ്ദാ പ്രവര്‍ത്തനങ്ങളുടെ പേരില്‍, തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു ഇന്ത്യന്‍ മുസ്ലീം യുവാവ്‌ ഫ്രാന്‍സില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടപ്പോള്‍, നമ്മുടെ മഹാപണ്ഡിതനായ ആഭ്യന്തര മന്ത്രി മൊഴിഞ്ഞത്‌ തൃശ്ശിനാപ്പള്ളിയില്‍ വെച്ചുതന്നെ അവന്‍ ചെറുപ്രായത്തിലെ തീവ്രവാദിയാക്കാന്‍ പ്രോഗ്രാം ചെയ്യപ്പെട്ടെന്നും പോപ്പുലര്‍ ഫ്രണ്ടിന്‌ ആളെക്കൂട്ടാന്‍ ഫ്രാന്‍സിലേക്കു ചാടിയെന്നുമാണ്‌. കേരളത്തിലെ ഒരു ക്രിസ്ത്യന്‍ ലക്ചററുടെ കൈവെട്ടി മാറ്റിയ ജിഹാദി മുസ്ലീം സംഘടനയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ എന്ന്‌ ഓര്‍ത്തു കൊള്ളണം. മേല്‍പ്പറഞ്ഞ പ്രാകൃതവും സംസ്കാരശൂന്യവുമായ ബില്ലില്‍ ന്യൂനപക്ഷ ക്രിസ്ത്യാനികള്‍ക്കു നേരെ വര്‍ഗീയാക്രമണം നടത്തുന്ന മുസ്ലീങ്ങളെ പിടികൂടി ശിക്ഷിക്കാന്‍ വകുപ്പുണ്ടോ?

കാശ്മീരിലും ആസാമിന്റെ പല ഭാഗങ്ങളിലുമെന്ന പോല്‍ ഹിന്ദുഗൃഹങ്ങളേയും ഹിന്ദുക്കളുടെ ഭൂമി വകകളേയും ഹിന്ദു സ്ത്രീകളേയും ഹിന്ദുക്കളുടെ ബിസിനസ്സുകളെയും അപഹരിക്കാനും അങ്ങനെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ വ്യാപകമാക്കാനും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനും ജിഹാദി സംഘങ്ങള്‍ക്ക്‌ പ്രോത്സാഹനമരുളുന്നതാണ്‌ യുപിഎ സര്‍ക്കാരിന്റെ ഈ വര്‍ഗീയ ബില്‍.

ഈ ബില്‍ ഏറ്റവും അപകടകരമായിത്തീരുവാന്‍ പോകുന്നത്‌ ഹിന്ദുമതത്തിലെ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കാണ്‌. ഇപ്പോള്‍ തന്നെ വിപുലമായ രീതിയില്‍ ഇസ്ലാമും പള്ളിയും ഈ വിഭാഗം ഹിന്ദുക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം ചെയ്തു വരികയാണ്‌. സത്യത്തില്‍, പട്ടിക വിഭാഗങ്ങളാണ്‌ രാജ്യത്ത്‌ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഏക യഥാര്‍ത്ഥ ന്യൂനപക്ഷം.

പക്ഷേ, ഈ ബില്‍ നിയമമാകുന്നതോടെ, ഈ യഥാര്‍ത്ഥ ന്യൂനപക്ഷത്തിന്‌ വന്‍ സാമ്പത്തിക ശക്തികള്‍ കൂടിയായ മുസ്ലീം-ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കെതിരെ പരാതി നല്‍കാന്‍ പോലും കഴിയുന്നതല്ല. മറ്റു വിഭാഗം ഹിന്ദുക്കളില്‍നിന്നും പട്ടിക വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതാണ്‌ ബില്‍ എന്നാണ്‌ യുപിഎ അവകാശപ്പെടുന്നത്‌. പക്ഷേ, മുസ്ലീങ്ങളില്‍നിന്നും ക്രിസ്ത്യാനികളില്‍നിന്നും അവര്‍ എങ്ങനെയാണ്‌ രക്ഷ നേടുക?

ചുരുക്കിപ്പറഞ്ഞാല്‍, പട്ടികജാതി/വര്‍ഗ ട്രൈബ്സ്‌ അടക്കം സമസ്ത ഹിന്ദു ജനവിഭാഗങ്ങള്‍ക്കും എതിരെ ‘ഉന്നമിട്ടുള്ള ആക്രമണ’ത്തിനു ലക്ഷ്യംവെച്ചിട്ടുള്ളതാണ്‌ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ (ആക്സസ്‌ ടു ജസ്റ്റിസ്‌ ആന്റ്‌ റിപറേഷന്‍സ്‌) ബില്‍. ഇത്‌ അന്തിമമായി ഹിന്ദുക്കളുടെ വംശനാശത്തില്‍ കലാശിക്കും. പിന്നെ, ഇസ്ലാമൊഴിച്ചുള്ള സകല വിഭാഗങ്ങളുടേയും പൊടിപോലും ഇന്ത്യയില്‍ കണ്ടുകിട്ടാതാക്കും. ഇത്‌ അത്യന്തം അപായകരമാകുന്നു. ഈ തുഗ്ലക്കി ബില്ലിനെതിരെ ഭാരതത്തിലെ സകലരും പ്രതിഷേധിക്കണമെന്ന്‌ ഞാന്‍ ആഹ്വാനം ചെയ്യുന്നു.

ംംം.ി‍മര.ി‍ശര.ശി എന്ന വെബ്സൈറ്റില്‍ ബില്ലിന്റെ പൂര്‍ണരൂപം വായിക്കാം. ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ ലക്ഷ്യംവെക്കുന്ന ഈ ബില്‍ പാസാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ംഴര്‌യ@ി‍മര.ി‍ശര.ശി എന്ന വിലാസത്തില്‍ പ്രധാനമന്ത്രിക്ക്‌ ഇമെയിലുകള്‍ അയയ്‌ക്കാനും പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറലിനും കത്തുകള്‍ അയയ്‌ക്കാനും ഞാന്‍ സവിനയം ആവശ്യപ്പെട്ടു കൊള്ളുന്നു.

ഡോ.പ്രവീണ്‍ തൊഗാഡിയ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.