Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റൗണ്ടാന പൊളിച്ചിട്ടും ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല; എരുമേലി ടൗണ്‍ ഡ്രൈവര്‍മാരെ വട്ടംകറക്കുന്നു

Janmabhumi Online by Janmabhumi Online
Jul 3, 2011, 11:51 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ടൗണിലെ ഗതാഗത നിയന്ത്രണ സംവിധാനത്തിണ്റ്റെ മറവില്‍ റൗണ്ടാന പൊളിച്ചു നീക്കിയിട്ടും പകരം ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല. എരുമേലി ടൗണിണ്റ്റെ ഹൃദയഭാഗത്തെ റൗണ്ടാന ഡ്രൈവര്‍മാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിണ്റ്റെ പേരിലാണ്‌ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ വച്ച്‌ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ നാല്‌ സംസ്ഥാന പാതകള്‍ വന്നുചേരുന്ന സ്ഥലത്ത്‌ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം മാത്രം പൊതുമാരാമത്ത്‌ നടപ്പാക്കിയില്ല. വലുതും ചെറുതുമായി വരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ എതിലേ -എങ്ങിനെ പോകണമെന്നറിയാതെ ഡ്രൈവര്‍മാരെ ടൗണില്‍ വട്ടം കറക്കുന്ന രീതിയിലേക്കാണ്‌ ഇത്‌ എത്തിച്ചിരിക്കുന്നത്‌. കഴിഞ്ഞ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ്‌ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ റൗണ്ടാന പൊളിച്ചതും തത്സ്ഥാനത്ത്‌ ടാറിംഗ്‌ നടത്തിയതും. എന്നാല്‍ അടുത്ത സീസണ്‍ ആരംഭിക്കാന്‍ വെറും ൩ മാസം ശേഷിക്കെ ഐലണ്റ്റ്‌ സ്ഥാപിക്കുന്നതിനുള്ള യാതൊരു നീക്കവും കാണുന്നില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അവലോകന യോഗത്തില്‍ വച്ച്‌ ആരോ പറയുന്നതു കേട്ട്‌ റൗണ്ടാന പൊളിച്ചു നീക്കീയവര്‍ പകരം സംവിധാനമൊരുക്കാന്‍ ഇതുവരെ കയ്യാറാകാതിരിക്കുന്നതില്‍ സംശയിക്കേണ്ടതായ സാഹചര്യം ഉണ്ടാകുമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-റാന്നി-പമ്പ സംസ്ഥാന പാതകളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ സ്വാഭാവികമായ നിയന്ത്രണമായിരുന്നു റൗണ്ടാനക്കുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ വരുന്ന വാഹനങ്ങള്‍ തോന്നിയപടി കയറി പോകുകയും വളവുകള്‍ തിരിച്ച്‌ അപകടങ്ങള്‍ വരുത്തി വയ്‌ക്കുന്നതും പതിവായിത്തീര്‍ന്നിരിക്കുകയാണ്‌. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ വച്ചാണ്‌ ഇത്തരത്തിലുള്ള രണ്ടു തീരുമാനങ്ങളും എടുത്തത്‌. എന്നാല്‍ ഒരു കാര്യം രണ്ടാമതൊന്നു പറയാതെ തന്നെ പൊതുമരാമത്തു ഭംഗിയായി ചെയ്തു. പക്ഷേ രണ്ടാമത്തെ കാര്യം മാത്രം മറന്നു പോയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിനു വാഹനങ്ങള്‍, ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍, സാധാരണ സമയത്ത്‌ നൂറുകണക്കിനു വാഹനങ്ങളും-യാത്രക്കാരും അങ്ങനെ വികസനമില്ലായ്മയില്‍ നിന്നും വീര്‍പ്പുമുട്ടുന്ന ടൗണിലെ ഡ്രൈവര്‍മാരുടെ ഏക ആശ്രയമായിരുന്ന റൗണ്ടാനയാണ്‌ ഒരുനാള്‍ അധികൃതര്‍ പൊളിച്ചെടുത്തത്‌. ഉത്തരവാദബോധത്തിണ്റ്റെ കണികപോലും കാട്ടാതെ, കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ തീര്‍ത്ഥാടന അവലോകനയോഗത്തിലെ തീരുമാനത്തെ സമര്‍ത്ഥമായി അട്ടിമറിക്കുന്ന ലജ്ജിപ്പിക്കുന്ന നടപടിയാണ്‌ ഇതിലൂടെ വ്യക്തമായിരിക്കുന്നത്‌. റൗണ്ടാന പൊളിച്ചു മാറ്റിയതിലൂടെ കുറേ പോലീസുകാര്‍ വെയിലും ചൂടുമേറ്റ്‌ നിന്നിടത്തു നിന്നും കറങ്ങിയതല്ലാതെ മററൊരു ഗുണവും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. എന്നാല്‍ റൗണ്ടാന പൊളിച്ചു നീക്കിയതു കൊണ്ട്‌ മറ്റാര്‍ക്കെങ്കിലും ഗുണമുണ്ടായോ എന്നു പറയണമെങ്കില്‍ ഐലണ്റ്റ്‌ പ്രത്യക്ഷപ്പെടുകതന്നെ വേണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഏതായാലും എരുമേലി ടൗണില്‍ റൗണ്ടാനയോ ഐലണ്റ്റോ ഒന്നു വേണം. അതു സ്ഥാപിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുള്ളതായി നാട്ടുകാര്‍ക്കും അറിവില്ല. എന്നാല്‍ പൊതുമരാമത്തു വകുപ്പിനെക്കൊണ്ട്‌ മറ്റാരെങ്കിലും ചെയ്യിപ്പിക്കാതിരിക്കുന്നതാണോ എന്നു വ്യക്തമായി പറയേണ്ടതും പണി ചെയ്യിക്കുന്ന മരാമത്ത്‌ തന്നെയാണ്‌. ഇനി വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, അധികം വൈകാതെ അതു നടക്കുക തന്നെ ചെയ്യും. ഇതില്‍ ഏതാണ്‌ അഭികാമ്യം എന്നു തീരുമാനിച്ച്‌ ഉചിതമായത്‌ നടപ്പാക്കാനുള്ള ബാദ്ധ്യത പൊതുമരാമത്തു വകുപ്പിനാണ്‌. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്നു തന്നെയാണ്‌ ജനങ്ങളുടെ പ്രതീക്ഷയും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

Kerala

കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

Kerala

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies