Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രഭരണത്തെ തൂത്തെറിയണം

Janmabhumi Online by Janmabhumi Online
Jun 26, 2011, 10:58 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ജനങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പാചകവാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടിയത്‌. കേന്ദ്രനടപടികളെ തുടര്‍ന്ന്‌ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്‌. ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെ സര്‍വസാധനങ്ങള്‍ക്കും തീ വിലയായിട്ട്‌ മാസങ്ങളേറെയായി. അതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. സാധന വിലകള്‍ ഇനിയും വര്‍ധിപ്പിക്കാനും ജീവിത ചെലവ്‌ കുത്തനെ കൂട്ടാനും മാത്രമേ ഇപ്പോഴത്തെ നടപടി വഴിവയ്‌ക്കൂ. ഡീസല്‍ ലിറ്ററിന്‌ മൂന്ന്‌ രൂപയും പാചകവാതകം സിലിണ്ടറിന്‌ 50 രൂപയുമാണ്‌ വര്‍ധിപ്പിച്ചത്‌. മണ്ണെണ്ണ ലിറ്ററിന്‌ രണ്ട്‌ രൂപയും വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച്‌ ഡീസല്‍ വില ലിറ്ററിന്‌ 45 രൂപയാകും. പാചകവാതകത്തിന്റെ വില 416 രൂപയായി ഉയരും. ഇന്ധന വില വര്‍ധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ നിര്‍ദ്ദേശം ധനമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല സമിതി അംഗീകരിക്കുകയായിരുന്നു.

എണ്ണക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം പെട്രോളിന്‌ അഞ്ച്‌ രൂപ വര്‍ധിപ്പിച്ചിരുന്നു. ദിനംപ്രതി 490 കോടിരൂപയുടെ നഷ്ടമുണ്ടെന്നാണ്‌ എണ്ണ കമ്പനികള്‍ സര്‍ക്കാരിന്‌ മുന്നില്‍ നിരത്തിയ വാദം. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെവില വര്‍ധിപ്പിച്ച്‌ ഈ നഷ്ടം നികത്തി തരാന്‍ കമ്പനികള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയായിരുന്നു എന്നാണ്‌ സര്‍ക്കാരിന്റെ ന്യായം.

പൊതുമേഖലാ എണ്ണ കമ്പനികള്‍ ഭീമമായ നഷ്ടം സഹിച്ചാണ്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നാണ്‌ കമ്പനി വക്താക്കള്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ ഊതിവീര്‍പ്പിച്ച കണക്കാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലവര്‍ധനക്ക്‌ കമ്പനികള്‍ക്ക്‌ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വില കൂട്ടാറുള്ളൂ. കഴിഞ്ഞ പതിനൊന്ന്‌ മാസത്തിനുള്ളില്‍ ഒന്‍പത്‌ തവണയായി 31 ശതമാനം വിലവര്‍ധിപ്പിച്ചതിന്റെ കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന്റെ ദുരിതം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുന്നതാണ്‌ ഡീസലിന്റെ വിലവര്‍ധനവ്‌.

കഴിഞ്ഞ ജൂണില്‍ ഡീസലിന്‌ രണ്ടു രൂപയും എല്‍പിജിക്ക്‌ 35 രൂപയും മണ്ണെണ്ണയ്‌ക്ക്‌ മൂന്നു രൂപയും വര്‍ധിപ്പിച്ചിരുന്നു. കേരളം പോലെയുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത്‌ ഡീസലിന്റെ വിലവര്‍ധനവ്‌ എല്ലാ സാധനങ്ങളുടെയും വിലവര്‍ധനവിനിടയാക്കും. അരിയും പച്ചക്കറികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കേരളത്തില്‍ എത്തുന്നത്‌. ലോറികളിലും വലിയ കണ്ടെയ്നറുകളിലും ചരക്ക്‌ ട്രെയിനുകളിലുമായെത്തുന്ന സാധനങ്ങളുടെ ഗതാഗതചെലവ്‌ വര്‍ധിക്കുന്നതോടെ സാധനങ്ങളുടെ വിലയും ഇരട്ടിയായി ഉയരും. ഡീസല്‍ വിലയിലെ നേരിയ വ്യത്യാസം പോലും സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ അരി എത്തുന്നത്‌. ഇപ്പോള്‍ മുപ്പത്‌ രൂപയില്‍ താഴെ മാത്രമുള്ള അരിവില 40 രൂപ വരെ ഉയരുവാന്‍ സാധ്യതയുള്ളതായി അരിവ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. പച്ചക്കറി വില വന്‍തോതില്‍ ഉയരും. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ്‌ പച്ചക്കറികള്‍ കേരളത്തിലേക്ക്‌ എത്തുന്നത്‌. പൂവും ഇലയും മുട്ടയും ചട്ടിയുമെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണിത്‌. വലിയ ലോറികളില്‍ കേരളത്തിലേക്ക്‌ സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന യാത്രാ ചെലവ്‌ വര്‍ധന സാധാരണ ജനങ്ങള്‍ക്ക്‌ താങ്ങാവുന്നതിലധികമാവും. ബസ്‌, ലോറി, ടെമ്പോ, കാര്‍, ഓട്ടോറിക്ഷ എന്നിവയുടെയെല്ലാം കൂലി വര്‍ധനവിനുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ തന്നെ വിവിധ നികുതികളും സ്പെയര്‍പാര്‍ട്സുകളുടെ വിലവര്‍ധനവും മൂലം ബസ്‌ സര്‍വ്വീസ്‌ ഒട്ടും ലാഭകരമല്ലാത്ത അവസ്ഥയാണെന്നുള്ളതെന്ന്‌ ബസ്‌ ഓണേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഡീസല്‍ വിലവര്‍ധനവോടെ അടിയന്തരമായി തന്നെ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാതെ ഒരുതരത്തിലും ബസ്‌ വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ്‌ ബസുടമകളുടെ വാദം. ഡീസല്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ സൂചനാ പണിമുടക്ക്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. അനിശ്ചിതകാല സമരം വരാനിരിക്കുന്നു. ചരക്കുകൂലി, ടാക്സി ചാര്‍ജുകളെല്ലാം തന്നെ അടിയന്തരമായി വര്‍ധിക്കും. നാണയപ്പെരുപ്പ നില ഉയരും. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അന്തരാഷ്‌ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയാലെന്തു ചെയ്യുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ചോദ്യം. എന്നാല്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന്‌ ഈ ആഴ്ച ആറു ഡോളര്‍ കുറയുകയാണുണ്ടായത്‌. എന്നിട്ടും കമ്പനികളുടെ താത്പര്യം സംരക്ഷിക്കാന്‍ ഉദാര സമീപനം സ്വീകരിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. അഴിമതിയും ജനദ്രോഹവും കലയാക്കി വളര്‍ത്തി എന്നതു മാത്രമാണ്‌ യുപിഎ സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടം. അഴിമതിക്കെതിരെ ബഹുജനരോഷം കത്തി നില്‍ക്കവെ ഇന്ധനവില കൂട്ടി അട്ടഹസിക്കുകയാണ്‌ കേന്ദ്രഭരണക്കാര്‍. ജീവിത ഭാരം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ വഴിക്ക്‌ നീങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനത്തും ബഹുജന പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അഴിമതിക്കെതിരായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും വിസ്മൃതിയിലായെന്ന്‌ സര്‍ക്കാരിന്‌ ആശ്വസിക്കാം. അതു പക്ഷേ താത്കാലികമാണെന്ന്‌ അവര്‍ മനസിലാക്കണം. ജനങ്ങളെ ആകെ വീര്‍പ്പുമുട്ടിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതു വരെ ജനങ്ങള്‍ അടങ്ങിയിരിക്കരുത്‌. രാജ്യത്തിന്‌ നാണക്കേടും ഭാരവുമായി മാറിയ ഈ വൃത്തികെട്ട സര്‍ക്കാരിനെ വച്ചു പൊറുപ്പിക്കുന്നത്‌ രാജ്യത്തോടു ചെയ്യുന്ന കൊടും അപരാധമാണ്‌. ജനങ്ങള്‍ക്ക്‌ ശാപമായി തീര്‍ന്ന സര്‍ക്കാരിനെ എത്രയും വേഗം തൂത്തെറിഞ്ഞേ പറ്റൂ. അതിനായി ചൂലുമേന്തി വീട്ടമ്മമാരടക്കം മുഴുവനാളുകളും രംഗത്തിറങ്ങിയേ പറ്റൂ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

Kerala

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

Kerala

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

News

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies