Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടം തളര്‍ത്തിയ ശരീരവുമായി ഒന്നരപ്പതിറ്റാണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 10:49 pm IST
in Kerala

തൃശൂര്‍: ഒന്നരപ്പതിറ്റാണ്ടിലേറെ കട്ടിലില്‍ ജീവച്ഛവമായി മറ്റുളളവരുടെ കാരുണ്യം കൊണ്ടും ദൈവത്തിന്റെ കൃപകൊണ്ടും ജീവിതം അനുഭവിച്ച്‌ തീര്‍ക്കുന്ന പ്രഭാകരന്‍ സന്‍മനസ്സുള്ളവരുടെ നൊമ്പരമാകുന്നു. റോഡപകടങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ നമ്മുടെ നാട്ടില്‍ പ്രഭാകരനെന്ന പാവം ചായക്കടക്കാരന്റെ ജീവിതം ഇത്രമേല്‍ ദുരിതപൂര്‍ണമാക്കിയതും ഒരു വാഹനാപകടം തന്നെ. പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുളള ആ യാത്ര പ്രഭാകരന്‌ ഇപ്പോഴും മറക്കാനാകുന്നില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കീഴ്മേല്‍ മറിഞ്ഞ ആ യാത്ര പ്രഭാകരനില്‍ ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു.

തൃപ്രയാര്‍ കിഴക്കേനടയില്‍ കളപ്പറമ്പില്‍ പ്രഭാകരന്‍ എന്ന 63കാരന്‍16 വര്‍ഷം മുമ്പ്‌ ചേര്‍പ്പില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക്‌ വരുന്നതിനിടയിലാണ്‌ ചിറക്കല്‍ കുറുമ്പിലാവില്‍ വെച്ച്‌ എതിരെ വന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലും കാല്‍മുട്ടും തകര്‍ന്ന പ്രഭാകരന്‍ അന്നുമുതല്‍ ഇപ്പോഴും ഒരു മുറിയില്‍ കട്ടിലില്‍ ഒരേ കിടപ്പാണ്‌. എഴുന്നേല്‍ക്കുവാന്‍ പോലും സാധിക്കാതെ പതിനാറ്‌ വര്‍ഷമായി കിടക്കുന്ന പ്രഭാകരനെ ബന്ധുക്കളുടെ കാരുണ്യമാണ്‌ ഇപ്പോഴും ജീവന്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ സഹായമാകുന്നത്‌.

അപകടം പറ്റുന്നതിന്‌ അഞ്ചു വര്‍ഷം മുമ്പ്‌ ഭാര്യ മരിച്ച പ്രഭാകരന്‌ മക്കളില്ല. അകന്ന ബന്ധത്തിലുള്ള വാഴക്കുളത്ത്‌ ദയാനന്ദന്റെ മക്കളാണ്‌ ഇപ്പോള്‍ പ്രഭാകരന്‌ എല്ലാം. നിരവധി ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ്‌ നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ എല്ലാം തളര്‍ന്നു. ബന്ധുവിന്റെ ഓടിട്ട വീടിനുള്ളിലെ ഒറ്റമുറിയില്‍ കിടപ്പാണ്‌ പ്രഭാകരന്‍. ദിവസവും ദയാനന്ദന്റെ മകളായ നീന നല്‍കുന്ന ഭക്ഷണവും വീട്ടില്‍ വരുത്തുന്ന ഒരു പത്രവും കൂടാതെ അയല്‍വാസികള്‍ കൊണ്ടുകൊടുക്കുന്ന പത്രങ്ങളും വായിച്ചുകൊണ്ടാണ്‌ പ്രഭാകരന്‍ ഇപ്പോള്‍ ലോകത്തെ അറിയുന്നത്‌. അന്ന്‌ പ്രഭാകരന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്ക്‌ ഇന്‍ഷൂറന്‍സ്‌ ഇല്ലാതിരുന്നതും സഹായം ലഭിക്കുന്നതിന്‌ തടസ്സമായി. തുടര്‍ന്ന്‌ മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണ്‌ ചികിത്സ നടത്തിയിരുന്നത്‌.

ഇപ്പോള്‍ പത്രത്താളുകളില്‍ അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ പ്രഭാകരന്റെ ഉള്ളില്‍ ഞെട്ടലും പകപ്പുമാണ്‌. തന്റെ ഗതി മറ്റാര്‍ക്കും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ ഓരോ ദിവസവും പ്രഭാകരന്‍ അപകടവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന പത്രം തുറക്കുന്നത്‌. തന്നെ പ്രാണനു തുല്യം സ്നേഹിച്ച്‌ പരിചരിക്കുന്നവരുടെ കാലില്‍ ഒരു മുള്ളുപോലും കൊള്ളരുതേയെന്നാണ്‌ പ്രഭാകരന്റെ പ്രാര്‍ത്ഥന. പ്രതീക്ഷകള്‍ അസ്തമിച്ച്‌ കട്ടിലില്‍ തളര്‍ന്ന്‌ കിടക്കുന്ന പ്രഭാകരന്‌ ഇനിയും തുടര്‍ചികിത്സ നല്‍കിയാല്‍ പഴയജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. അവരുടെ പ്രതീക്ഷ കാണുമ്പോള്‍ പ്രഭാകരന്റെ കണ്ണുകള്‍ നിറയുകയാണ്‌. അതില്‍ ജീവിക്കാനുളള ഒരു മനുഷ്യന്റെ ആഗ്രഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്‌.

-കൃഷ്ണകുമാര്‍ ആമലത്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

Kerala

സ്കൂൾ കുട്ടികൾക്ക് ലഹരി വിൽപന; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.