ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ‘ഫത്‌വ’ പുറപ്പെടുവിച്ചു. അവരെ അല്ലാഹുവിന്റെ ശത്രുക്കൾ എന്ന് വിളിക്കുകയും ഇരുവരെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ ഒന്നിപ്പിച്ച് നശിപ്പിക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ഗ്രാൻഡ് ആയത്തുള്ള നാസർ മക്രം ഷിരാസി ആഹ്വാനം ചെയ്തു. നേതാവിനെയോ അല്ലാഹുവിനെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും ‘യുദ്ധപ്രഭു’ അല്ലെങ്കിൽ ‘മൊഹറബ്’ ആയി കണക്കാക്കുന്നുവെന്ന് മക്രം തന്റെ ഉത്തരവിൽ പറഞ്ഞതായി മെഹർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഫോക്സ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന വ്യക്തിയാണ് മൊഹറബ്. ഇറാനിയൻ നിയമപ്രകാരം മൊഹറബ് എന്ന് തിരിച്ചറിയപ്പെടുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, ശിരസ് ഛേദിക്കൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരും.
ഇറാന്റെ പരമോന്നത നേതാവിനെ ഭീഷണിപ്പെടുത്തുകയോ വധിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ അല്ലാഹുവിന്റെ കോപത്തിന് ഇരയാകുമെന്നും അത്തരമൊരു പ്രവൃത്തി അല്ലാഹുവിനോടുള്ള അപമാനമായി മാത്രമല്ല, അല്ലാഹുവിനെതിരായ യുദ്ധമായും കാണപ്പെടുമെന്നും ഫത്‌വയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: