തിരുവനന്തപുരം: പൂക്കോട് സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് പിണറായി സര്‍ക്കാര്‍ ഇപ്പോഴും വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാതെ പൂഴ്‌ത്തിവയ്‌ക്കുകയാണ്. പണം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ഹെക്കോടതിയെ സമീപിച്ചു. സിപിഎം അന്നൊഴുക്കിയത് മുതലക്കണ്ണീരാണെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം മുമ്പ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആറ് ആഴ്ചയ്‌ക്കുള്ളില്‍ നല്‍കണമെന്ന് ദേശീയമനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അത് പൂഴ്‌ത്തി. ഇതോടെ എട്ട് ശതമാനം പലിയടക്കം നഷ്ടപരിഹാരം നല്‍കാന്‍ മുനഷ്യാവകാശ കമ്മീഷന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. എന്നാല്‍ അതും അനുസരിച്ചില്ല. ഇതോടെ പണം നല്‍കിയ രേഖകളുമായി ജൂലൈ 10ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതും പണം നല്‍കുന്നതും തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവത്തിന്റെ ഇരയെ ഇപ്പോഴും പിണറായി സര്‍ക്കാര്‍ വേട്ടയാടുകയാണ്. എസ്എഫ്‌ഐക്കാര്‍ പ്രതികളായതിനാല്‍ പോലീസ് അന്വേഷണം അട്ടിമറിച്ചും പ്രതികള്‍ക്ക് പഠനത്തിന് അവസരം നല്‍കിയും വൈരാഗ്യം തീര്‍ക്കുകയാണ്. ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ജുനൈദിന് 10 ലക്ഷവും തുര്‍ക്കിക്ക് സഹായവും നല്‍കിയത് ഉള്‍പ്പെടെ കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കുപോലും ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാരാണിത്. എന്നിട്ടും മനുഷ്യ മനസാക്ഷിയെ ഏറെ വേദനിച്ച സംഭവത്തില്‍ പണം നല്‍കാന്‍ മടിയെന്തെന്ന് വ്യക്തമാക്കണം. ഭരണഘടന അനുശാസിക്കുന്ന നീതി കുടുംബത്തിന് നിഷേധിക്കുകയാണ്. ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. കുടുംബത്തിന് പണം നല്‍കി മനഷ്യാവകാശ കമ്മീഷന് മുന്നില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതിലെ മാനക്കേടില്‍ നിന്നും രക്ഷിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
സൂംബാ വിവാദം കേരളത്തെ 14-ാം നൂറ്റാണ്ടിലേക്ക് നടത്താനുള്ള ശ്രമമാണ്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന അഭിപ്രായം ബിജെപിക്കില്ല. ആണിനെയും പെണ്ണിനെയും മറകെട്ടിയിരുത്തി സമ്മേളനം നടത്തിയവരാണ് എസ്എഫ്‌ഐ. സിപിഎം മതമൗലികവാദികള്‍ക്ക് കീഴ്‌പെട്ടവിവരം മന്ത്രി വി. ശിവന്‍കുട്ടിക്ക് അറിവില്ലാത്തതാകാം വിവാദത്തിന് കാരണം. സിപിഎമ്മിന്റെ വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ബിജെപി കോര്‍ കമ്മറ്റി വാര്‍ത്തകള്‍ മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: