ടെഹ് റാന്‍ : ഒരാഴ്ചയ്‌ക്ക് മേലെയായി ആയത്തൊള്ള ഖമേനി എന്ന ഇറാന്റെ അനിഷേധ്യനേതാവ് അപ്രത്യക്ഷനായിട്ട്. ഇതുവരെയും ഖമേനി തിരിച്ചുവരാത്തതില്‍ അസ്വസ്ഥത പടരുകയാണ്. 86 വയസ്സായ ആയത്തൊള്ള ഖമേനിയുടെ അസാന്നിധ്യം നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പല വിധ കിംവദന്തികള്‍ക്കും കാരണമാവുകയാണ്.
ഖമേനിയുടെ ഓഫീസിലെ സീനിയര്‍ ഉദ്യോഗസ്ഥനായ മെഹ്ദി ഫസേലിയോട് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഖമേനി എവിടെ എന്ന ചോദ്യം ചോദിച്ചിരുന്നു. “ഇറാനിലെ ജനങ്ങള്‍ക്ക് ഖമേനിയെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹം എവിടെയാണെന്ന് പറയാന്‍ താങ്കള്‍ക്ക് കഴിയുമോ?” എന്ന ചോദ്യത്തിന് മെഹ്ദി ഫസേലിയുടെ ഉത്തരം ഇതായിരുന്നു:”ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. അദ്ദേഹത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തവര്‍ അത് ഭംഗിയായി നിര്‍വ്വഹിക്കുമെന്ന് കരുതുന്നു”- മെഹ്ദി ഫസേലി പറഞ്ഞു.
വാലി യെ അമര്‍ എന്ന ഇറാന്‍ റെവലൂഷണറി ഗാര്‍ഡുകളുടെ പ്രത്യേക സംഘത്തിന്റെ സംരക്ഷണയില്‍ കഴിയുകയാണ് ആയത്തൊള്ള ഖമനേയിയും കുടുംബാംഗങ്ങളും എന്ന് ഒരു ഉന്നത സൈനികോദ്യോഗസ്ഥന്‍ പറയുന്നു.
ഖമേനിയുടെ ഫോട്ടോകളോ വീഡിയോകളോ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നില്ല. ഒരു രഹസ്യ ഭൂഗര്‍ഭഅറയില്‍ ഖമേനിയെ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇറാന്‍ സൈനികമേധാവികള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി ഏകാന്തതയിലാണ് ഖമേനി കഴിയുന്നത്. കാരണം ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ഉപഗ്രഹം വഴി ലൊക്കേഷന്‍ കണ്ടെത്തിയാണ് ഇസ്രയേല്‍ അവരുടെ ശത്രുക്കളെ വധിക്കുന്നത്.
ഖമേനിയെ വധിക്കരുതെന്ന ട്രംപിന്റെ വാക്കുകള്‍ പോലും തള്ളിക്കളഞ്ഞാണ് ഏത് വിധേനെയും ഖമേനിയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഈ വധഭീഷണി ഇതുവരെയും നെതന്യാഹു പിന്‍വലിച്ചിട്ടില്ല. ഇസ്രയേലിന്റെ ഉള്ളില്‍ കടന്നുകയറി ഒമ്പതോളം ആണവശാസ്ത്രജ്ഞരെയും നിരവധി സൈനികമേധാവികളെയും വധിച്ച ഇസ്രയേലിന്റെ രഹസ്യ ഏജന്‍റുമാരായ മൊസ്സാദ് ഏത് നിമിഷവും ഈ ലക്ഷ്യം കൈവരിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നു.
ഇസ്രയേലും യുഎസും ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബോംബിട്ട നിര്‍ണ്ണായക സമയങ്ങളില്‍ എല്ലാം ഖമേനി ഒളിവിലായിരുന്നു. പിന്നീട് ഇറാന്‍ ഖത്തറിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ ബലിസ്റ്റിക് മിസൈലുകള്‍ അയയ്‌ക്കുമ്പോഴും ഖമേനി കാണാമറയത്തായിരുന്നു. ആയത്തൊള്ള ഖമേനിയെ വധിക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണിയാണ് ആശങ്കകള്‍ക്ക് കാരണമായത്. ഇസ്രയേലിന്റെ പ്രതിരോധമന്ത്രി കാറ്റ് സ് പറയുന്നത് എത്രഅന്വേഷിച്ചിട്ടും ഖമേനിയെ കണ്ടെത്താനായില്ല എന്നാണ്.
കഴിഞ്ഞ ദിവസം ഇസ്രയേലിനും യുഎസിനും എതിരായി നടന്ന പ്രകടനങ്ങളില്‍ സ്ത്രീകള്‍ ഖമേനിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ആരുടെയും നിര്‍ദേശമൊന്നുമില്ലാതെ തന്നെ ഇത് ചെയ്യുന്നത് ഖമേനിയ്‌ക്ക് ഇന്നും ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള അംഗീകാരത്തിന്റെ ലക്ഷ്ണമാണ്.
“അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ അസാന്നിധ്യം ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ഇനി അദ്ദേഹം മരിച്ചാല്‍ തന്നെ വിപുലമായ സംസ്കാരച്ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടും.”- ഖനേമന്‍ എന്ന ഇറാനിലെ പത്രത്തിന്റെ എഡിറ്റര്‍ മൊഹ്സെന്‍ ഖലീഫ പറയുന്നു.
നേരത്തെ ഖമേനി തന്നെ തന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ട ചുമതല ഒരു മൂന്നംഗകമ്മിറ്റിയെ ഏല്‍പിച്ചിരുന്നു. അവര്‍ ആ പണികള്‍ സജീവമാക്കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. മിക്കവാറും ആയത്തൊള്ള ഖമേനിയുടെ മകന്‍ മൊജ് താബയോ കൂടുതല്‍ മിതവാദിയായ ഹസ്സന്‍ ഖൊമേനിയോ പിന്‍ഗാമി ആയേക്കാം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: