തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് ജീവനക്കാരികള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല. പ്രതികളായ വിനിത, ദിവ്യ ഫ്രാങ്ക്ലിന്, രാധു എന്നീ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയുടേതാണ് ഉത്തരവ്.
അതേസമയം തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന് കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയുമടക്കം അഞ്ച് പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടന് ജി. കൃഷ്ണകുമാര്‍, ദിയാ കൃഷ്ണ, ജി. എല്‍. സന്തോഷ് കുമാര്‍, എസ്.എസ്. അര്ജുന്, സിന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.
ദിയാ കൃഷ്ണയുടെ ആഭരണ ശാലയായ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്നും മുന്‍ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തങ്ങളെ തട്ടിക്കൊണഅടു പോയെന്ന് പരാതി നല്‍കിയത്. മുന്‍ ജീവനക്കാര്‍ ‘സ്ഥാപനത്തില്‍ നിന്നും പണം മാറ്റിയതിന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്കെതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: