പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പ്രതിയായ മാസപ്പടി കേസിലെ അഴിമതി തുറന്നുകാട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എസ്എഫ്ഐഒ ക്യത്യമായ അന്വേഷണം നടത്തിക്കഴിഞ്ഞു. ഇനി ഇ ഡിയും സിബിഐയും എത്തുമെന്നും ഷോണ്‍ പറഞ്ഞു.
മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് കുറയുകയായിരുന്നു. എന്നാല്‍ നിലമ്പൂരില്‍ വോട്ട് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. നിലമ്പൂരില്‍ ബിജെപി രാഷ്ട്രീയം, വികസനം എന്നിവ പറഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും അവിടെ തീവ്രവാദ പ്രീണനം നടത്തുകയായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ 11 വര്‍ഷം പിന്നിടുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു.
പിഎം കിസാന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 1.46 ലക്ഷം കര്‍ഷകര്‍ ഗുണഭോക്താക്കള്‍ ആവുകയും 313.5 കോടി രൂപയിലധികം നേരിട്ട് കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തു. സാമൂഹിക സുരക്ഷ ഉറപ്പാക്കല്‍, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ജില്ലയില്‍ നിരവധി വികസനങ്ങള്‍ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
തിരുവല്ല റെയില്‍വെ സ്റ്റേഷന് നവീകരണത്തിന് 12.4 കോടി രൂപ അനുവദിച്ചു. അങ്കമാലി-ശബരി റെയില്‍വെ പദ്ധതി പത്തനംതിട്ട ജില്ലക്ക് ഗുണകരവും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ്, വൈസ് പ്രസിഡന്റ് അനില്‍ നെടുമ്പള്ളി, ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: