Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിയന്തരാവസ്ഥയെക്കുറിച്ച് പഠിക്കണം, പഠിപ്പിക്കണം

Janmabhumi Online by Janmabhumi Online
Jun 26, 2025, 09:33 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അടിയന്തരാവസ്ഥ എന്ന കിരാത നടപടിക്ക് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 21 മാസമേ ആ സ്വേച്ഛാധികാരം നിലനിന്നുള്ളൂ. 50 വയസ്സായ ഇന്നത്തെ തലമുറയ്‌ക്ക് എന്താണ് അടിയന്തരാവസ്ഥ എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. വായിച്ചറിഞ്ഞതും കേട്ടറിവുകളും മാത്രമേ ഉണ്ടാവുകയുള്ളൂ. അന്നത്തെ ദുഷ്‌ചെയ്തികളെക്കുറിച്ച് പഠിക്കണം. അതിന് സംവിധാനമുണ്ടാക്കണം. പാഠ്യപദ്ധതിയില്‍ തന്നെ അത് വിഷയമാക്കണം. അടിയന്തരാവസ്ഥയിലെ ക്രൂരതകളും ദുഷ്‌ചെയ്തികളും കരിക്കുലമാക്കണമെന്ന കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ അഭിപ്രായം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. അടിയന്തരാവസ്ഥ സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം അന്ന് ഒരുക്കിയിരുന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്തകള്‍ മാത്രമേ അറിയാന്‍ പാടുള്ളൂ എന്നുള്ളതായിരുന്നു തീരുമാനം. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. നിശ്ചയിച്ച ഉദ്യോഗസ്ഥന്‍ പരിശോധിച്ചുറപ്പുവരുത്തിയേ വാര്‍ത്തകള്‍ പുറത്തറിയാന്‍ പാടുള്ളൂ എന്നതായിരുന്നു വ്യവസ്ഥ. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ തടവും കൊടും പീഡനവുമായിരുന്നു അതിനുള്ള ശിക്ഷ. അതറിഞ്ഞതുകൊണ്ടുതന്നെ കേരളത്തില്‍ ‘ദേശാഭിമാനി’ അടക്കമുള്ള പത്രങ്ങളെല്ലാം സെന്‍സര്‍ ഓഫീസറുടെ മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് പിന്നീട് എല്‍.കെ.അദ്വാനി എഴുതി ‘ഇന്ദിര കുനിയാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ മുട്ടില്‍ ഇഴഞ്ഞു’ എന്ന്. അതിവിനയവും ഭക്തിയും പ്രകടിപ്പിച്ച മാധ്യമങ്ങളെയാണ് അന്ന് കണ്ടത്. അതിന് വഴങ്ങാത്ത ‘ജന്മഭൂമി’ അടക്കം അടച്ചുപൂട്ടപ്പെട്ടു. അങ്ങനെ ചെയ്യേണ്ടിവന്ന ഒരേയൊരു പത്രമേ മലയാളത്തിലുണ്ടായിരുന്നുള്ളൂ അതാണ് ജന്മഭൂമി.

പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ യു. ദത്താത്രേയറാവു, മാനേജര്‍ പി. നാരായണന്‍ എന്നിവരടക്കം നിരവധി പേരാണ് ജയിലില്‍ കഴിയേണ്ടിവന്നത്. പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്തുമാണ് ഭരണം മുന്നേറിയത്. ഭരണഘടനയെ ചവറ്റുകുട്ടയില്‍ എറിഞ്ഞുകൊണ്ട് പരമരഹസ്യമെന്ന മട്ടില്‍ അടച്ചുവച്ച കവറിലാക്കി റഷ്യയില്‍ പര്യടനം നടത്തുകയായിരുന്ന രാഷ്‌ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ കയ്യിലെത്തിച്ച് ഒപ്പിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനാധിപത്യത്തെ കശാപ്പുചെയ്തുവെന്ന് അന്നത്തെ ചീഫ് ജസ്റ്റിസിന് പോലും പറയേണ്ടിവന്നു.

ക്രൂരതകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.സി.ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പൂഴ്്ത്തിവച്ചു. ഇതെല്ലാം ചെയ്തതാരാണെന്ന് ജനങ്ങള്‍ അറിയണം. പുതിയ തലമുറയ്‌ക്ക് അന്നത്തെ ദുഷ്ചെയ്തികള്‍ എന്തൊക്കെയെന്ന് വ്യക്തമായി അറിയില്ല. അതെല്ലാം മനസ്സിലാക്കാന്‍ പുതിയ തലമുറയ്‌ക്ക് അവസരമുണ്ടാകണം. കരിക്കുലത്തിലും സിലബസിലും അടിയന്തരാവസ്ഥ വിഷയം ഉള്‍പ്പെടുത്തേണ്ടത് അനി
വാര്യമാണെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം ഗൗരവത്തിലെടുക്കണം. ഇതെല്ലാം നന്നായി അറിയുന്നവരും അനുഭവിച്ചവരുമാണ് കേരളം ഭരിക്കുന്നവരില്‍ ഭൂരിപക്ഷവും. അതില്‍ തന്നെ കള്ളനാണയങ്ങള്‍ ഇല്ലാതില്ല. സിപിഐയും ആര്‍എസ്പിയും മുസ്ലീംലീഗടക്കമുള്ളവരും അടിയന്തരവാസ്ഥയെ ആസ്വദിച്ചവരും അനുഭവിച്ചവരുമാണ്.

ഏതായാലും ഗവര്‍ണറുടെ ചുമതലകള്‍ എന്തൊക്കെ, എങ്ങനെയൊക്കെ എന്നൊക്കെ പഠിക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞല്ലോ. അങ്ങനെയെങ്കില്‍ അതും പഠിക്കാം. ഇതും പഠിക്കാം. എല്ലാം പഠിക്കുന്നത് നല്ലതാണല്ലോ. ഗവര്‍ണറുടെ കാര്യം പഠിച്ചുതുടങ്ങുമ്പോഴാണോ പഠനം തീരുമ്പോഴാണോ മന്ത്രിപ്പണി തീരുന്നതെന്ന് നോക്കിയാല്‍ മതി. ഇനിയിപ്പോള്‍ എന്താണ് ഭാരതാംബ? എവിടെയൊക്കെ ഇത് സ്ഥാപിച്ചിട്ടുണ്ട് എന്നും പഠിപ്പിക്കേണ്ടതല്ലേ? 1936 ല്‍ ഗാന്ധിജിയും 1983 ല്‍ ഇന്ദിരയും ഭാരതാംബയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിലെല്ലാം സ്ത്രീ തന്നെയാണുള്ളത്. സാരിതന്നെയാണുള്ളത്. ഭാരതാംബയോടാണോ, കാവിക്കൊടിയോടാണോ കമ്യൂണിസ്റ്റ് സര്‍ക്കാരിന് എതിര്‍പ്പ് എന്നറിയില്ല. ഏതായാലും സ്വാതന്ത്ര്യസമരത്തിലോ അതിനുശേഷമോ മുമ്പൊരുകാലത്തുമില്ലാത്തവിധം ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്ന സിപിഐ സെക്രട്ടറിയെ കാണാനായി. അത് സിപിഎമ്മിന്റെ ഇഷ്ടത്തിനൊത്തായില്ല എന്നും കേട്ടു. ഇനി എന്തൊക്കെ കാണണം കേള്‍ക്കണം എന്നാണറിയാനിരിക്കുന്നത്.

Tags: state of emergency
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സമാനതകളില്ലാത്ത സത്യഗ്രഹം

Main Article

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കോഴിക്കോട്ട് സംഘടിപ്പിച്ച 'അടിയന്തരാവസ്ഥ- പാഠവും പഠനവും' എന്ന ചര്‍ച്ചാസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

അടിയന്തരാവസ്ഥ: ഗാന്ധിയന്‍ സമരം നയിച്ചവരെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുന്നു- പി.എസ്. ശ്രീധരന്‍ പിള്ള

Varadyam

സി. ശിവദാസ്: ഇരുളിനോട് പൊരുതി ജയിച്ചവരില്‍ ഒരാള്‍

Article

അടിയന്തരാവസ്ഥയ്‌ക്ക് പിറകില്‍ കെജിബി-കമ്യൂണിസ്റ്റ് ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

ഒ പി ഇല്ലെന്ന് അറിയിച്ച് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി വിട്ടു, നയ്യാര്‍ ഡാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

ഫ്ലാറ്റിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ : അറസ്റ്റിലായത് നേപ്പാൾ സ്വദേശികൾ

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

ബഹിരാകാശത്ത് ചരിത്ര കുറിച്ച് ശുഭാംശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍, 60 പരീക്ഷണങ്ങള്‍ നടത്തും

നെഹ്‌റുവിന്റെ കത്തുകൾ കൊണ്ടുപോയ സോണിയയ്‌ക്കെതിരെ നിയമനടപടി ; കത്തുകളിലുള്ള കാര്യങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് സംബിത് പത്ര

തങ്കന്‍ ചേട്ടന് ലിജോ ആരാണെന്ന് ഇപ്പോ മനസിലായി, ജോജു എന്തിന് കള്ളം പറയുന്നു?’; പെട്ട് താരം

മഞ്ചേശ്വരത്ത് ഉറങ്ങിക്കിടന്ന അമ്മയെ മകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies