തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് പതിമൂന്നര വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശിയായ ശംഭു മണ്ഡലിനെ (26)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്‌ക്ക് നല്‍കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ 12 മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജ് എസ്. രമേഷ് കുമാറിന്‌റെ വിധിയില്‍ പറയുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്ത കുട്ടിയ്‌ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയ്‌ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയം അമ്മുമ്മയുമായുള്ള മുന്‍പരിചയം വച്ച് എത്തി കുട്ടിയെ വീടിനകത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മുമ്മ എത്തിയപ്പോഴേയ്‌ക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡി. ആര്‍.പ്രമോദ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: