തിരുവനന്തപുരം : നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു. നടനെതിരെ യുവതിയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഗീത് ഹോട്ടലില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി ആരോപിച്ചത്.
നടി സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ പേരുകളും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ മൊഴിക്കപ്പുറം ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പൊലീസ് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവം നടന്ന് ഏറക്കാലമായി. ഹോട്ടല്‍ ഇപ്പോള്‍ മറ്റൊരു ഗ്രൂപ്പ് വാങ്ങി. മാത്രമല്ല ലൈംഗിക അതിക്രമം നടന്നെന്ന് നടി പറയുന്ന ദിവസം നടി മറ്റൊരു ഹോട്ടലിലായിരുന്നു ുണ്ടായിരുന്നത്. ബാലചന്ദ്രമേനോന്‍ ഗീത് ഹോട്ടലില്‍ ഉണ്ടായിരുന്നതിനും തെളിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: