ന്യൂദല്‍ഹി: 15 വര്‍ഷം മുന്‍പ് ചൈനയുടെ ബി ടീമായിരുന്ന ആസിയാന്‍ രാജ്യങ്ങളുമായി (ആസിയാന്‍- തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടന) അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട വ്യാപാരക്കരാര്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ക്കെതിരായിരുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. അന്ന് കോണ്‍ഗ്രസ് ഒപ്പുവെച്ച വ്യാപാര കരാര്‍ ഇന്ത്യയില്‍ ചൈനയുടെ ഉല്‍പന്നങ്ങള്‍ നിറയുന്നതിനേ സഹായിച്ചുള്ളൂവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ഇന്ത്യയ്‌ക്ക് മേല്‍ക്കൈയുള്ള വ്യാപാരക്കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ യുഎസുമായി ഇന്ത്യയ്‌ക്ക് ഗുണകരമായ വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനുള്ള അവസാന തയ്യാറെടുപ്പുകളിലാണ്. അതിനിടെയാണ് കേന്ദ്രവാണിജ്യമന്ത്രിയുടെ കോണ്‍ഗ്രസ് ചൈനയുടെ ബി ടീമായിരുന്നു എന്ന പരോക്ഷവിമര്‍ശനം.
“കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്ന 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയോട് മത്സരിക്കുന്ന ആസിയാന്‍ രാജ്യങ്ങളുമായിട്ടായിരുന്നു അന്ന് വ്യാപാരക്കരാര്‍ ഒപ്പിട്ടത്. കാരണം അതുവഴി ഇന്ത്യയുടെ വിപണി ശത്രുരാജ്യങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിടുകയായിരുന്നു.” – പീയൂഷ് ഗോയല്‍ പറഞ്ഞു.
“ആസിയാന്‍ രാജ്യങ്ങളില്‍ പലതും ഇന്ന് ചൈനയുടെ ബി ടീമാണ്.അന്ന് വ്യാപാരക്കരാര്‍ ഒപ്പുവെച്ചത് വഴി ഇന്ത്യയിലേക്ക് ചൈനയുടെ ഉല്‍പന്നങ്ങള്‍ ഒഴുകിയെത്താനാണ് വഴിയൊരുക്കിയത്.”.- പീയൂഷ് ഗോയല്‍ പറഞ്ഞു. 2010ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആസിയാന്‍ രാഷ്‌ട്രങ്ങളുമായി ഒപ്പുവെച്ച വ്യാപാരക്കരാര്‍ വ്യാപാര അസമത്വങ്ങള്‍ക്കാണ് വഴിവെച്ചത്. അതുവഴി ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിലേക്ക് പുറംരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുകയായിരുന്നു. -പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: