തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും ശശി തരൂർ എം പി. നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയിൽ നിന്ന് ആരും ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.
സർക്കാർ ആവശ്യപ്പെട്ടിട്ടാണ് വിദേശ രാജ്യങ്ങളിൽ പോയത്. പാർട്ടിയിലെ പല അഭിപ്രായ വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് അറിയാം. തിരിച്ചെത്തിയിട്ടും ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നും തരൂര്‍ പറഞ്ഞു. പാർട്ടി നേതാക്കളെ നേരിട്ട് കണ്ട് സംസാരിക്കും. ഞാൻ എവിടെയും പോകുന്നില്ല. ഞാൻ കോൺഗ്രസിലെ ഒരു അംഗമാണ്. ഈ പാർട്ടിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നോട് പ്രശ്നമുള്ളവർക്ക് എന്നെ കണ്ട് സംസാരിക്കാം.’- ശശി തരൂർ പറഞ്ഞു.
ഒരു ചുമതല ഏറ്റെടുത്താല്‍ അതില്‍ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണം. തന്റെ ലൈന്‍ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ്. ആഭ്യന്തര രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ അറിയിക്കുമല്ലോ. നിലമ്പൂരില്‍ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: