ഒൻ്റാറിയോ : കാനഡയ്‌ക്കെതിരെ ഇന്ത്യ വലിയ നയതന്ത്ര വിജയം നേടിയിരിക്കുന്നു. ഖാലിസ്ഥാനി ഗ്രൂപ്പുകൾ ഇന്ത്യയിൽ അക്രമവും ഭീകരതയും പ്രചരിപ്പിക്കാൻ കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് കാനഡ ആദ്യമായി സമ്മതിച്ചു.
കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ കാനഡ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആണ് (സിഎസ്ഐഎസ്) ഇത് ഔദ്യോഗികമായി അംഗീകരിച്ചത്. ഈ ഏജൻസിയുടെ റിപ്പോർട്ടിൽ കാനഡയുടെ ദേശീയ സുരക്ഷയ്‌ക്ക് ചില പ്രത്യേക ഭീഷണികളും ആശങ്കകളും പരാമർശിച്ചിട്ടുണ്ട്.
1980-കൾ മുതൽ കാനഡയിലെ ഖാലിസ്ഥാനി തീവ്രവാദികൾ ഇന്ത്യയിലെ പഞ്ചാബിൽ ഒരു പ്രത്യേക ഖാലിസ്ഥാൻ രാഷ്‌ട്രം സൃഷ്ടിക്കുന്നതിനായി അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് സിഎസ്ഐഎസ് റിപ്പോർട്ട് വ്യക്തമായി പറയുന്നു.
ഈ തീവ്രവാദികൾ കാനഡയെ അവരുടെ പ്രവർത്തനങ്ങൾക്കുള്ള ഒരു താവളമാക്കി മാറ്റുന്നു, അവിടെ നിന്ന് അവർ അക്രമം പ്രോത്സാഹിപ്പിക്കുകയും ഫണ്ട് ശേഖരിക്കുകയും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഏജൻസി വ്യക്തമാക്കുന്നു.
അതേ സമയം ഖാലിസ്ഥാനികളുടെ പ്രവർത്തനങ്ങൾ കാനഡയുടെ ദേശീയ സുരക്ഷയ്‌ക്കും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കും ഭീഷണിയായി തുടരുന്നുണ്ട്. കാനഡയിൽ സജീവമായി പ്രവർത്തിക്കുന്ന ഈ ഖാലിസ്ഥാനികളെ ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസികൾ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: