ടെഹ് റാന്‍ : ഇറാന് ടിവിയിലെ അവതാരകയായ സഹര്‍ ഇമാമി കഴിഞ്ഞ ദിവസം വാര്‍ത്തയിലെ താരമായിരുന്നു. അവര്‍ കടുത്ത ഭാഷയില്‍ ഇസ്രയേലിനെ ചീത്തവിളിച്ചുകൊണ്ടിരിക്കുന്നതിനിടയില് ആണ് ഇറാന്റെ ഈ ടിവി ചാനല്‍ ഓഫീസില്‍ ഇസ്രയേല്‍ ബോംബിട്ടത്.
ഇസ്രയേലിനെ ചീത്തവിളിക്കുന്നതിനിടയില്‍ ടിവി ഓഫീസിന്റെ സ്ഫോടനത്തില്‍ ചിതറിയ ഭാഗങ്ങള്‍ വീഴുന്നത് കാണാം. സ്ഫോടനം നടന്നു എന്ന മനസ്സിലായ സഹര്‍ ഇമാമി നിലവിളിച്ചുകൊണ്ട് ഓടിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങലില്‍ വൈറലാണ്.
പക്ഷെ ഒരു ദിവസം കഴിഞ്ഞപ്പോള്‍ സഹര്‍ ഇമാമി ഇറാനിലെ ആയത്തൊള്ള അലി ഖൊമേനി ഭരണത്തെ പിന്തുണയ്ക്കുന്നവരുടെ കണ്ണിലുണ്ണിയായി മാറി. ഇന്ത്യയിലെ മുസ്ലിങ്ങളും ഇവരെ സമൂഹ മാധ്യമങ്ങളില്‍ അകമഴിഞ്ഞ് പ്രശംസിക്കുകയാണ്. മാത്രമല്ല, ഹമാസ്, ഹെസ്ബുള്ള നേതാക്കളുടെ ചിത്രത്തോടൊപ്പമാണ് ഇപ്പോള്‍ സഹര്‍ ഇമാമിയുടെ ചിത്രവും ചേര്‍ത്തുവെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
മേക്കപ്പ് കുറവാണെന്നും ശാന്തമായ വാര്‍ത്താ അവതരണവും എന്നാണ് ചിലര്‍ സഹര്‍ ഇമാമിയെ പ്രശംസിക്കുന്നത്. പക്ഷെ കഴിഞ്ഞ ദിവസം ഇസ്രയേലിനെ ചീത്ത വിളിച്ച ഇവര്‍ അടുത്ത നിമിഷം ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ചോടിയതിനെ പലരും പരിഹസിച്ചിരുന്നു. പക്ഷെ ഇസ്രയേല്‍ വിരോധികളായ ഇറാനികള്‍ ഇവരെ ഇപ്പോള്‍ ധീരവനിത എന്ന് വരെ വിശേഷിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: