Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാണവും മാനവുമില്ലാതെ നിലമ്പൂരിലെ പോര്‍വിളി

കോയമ്പന്നൂര്‍ സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിയെ പിടികൂടി കൈമാറിയതു തങ്ങളാണെന്ന് മേനി നടിച്ച സിപിഎം തന്നെയാണ് മദനിക്ക് ശംഖുമുഖം കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് രംഗം കൊഴുപ്പിച്ചത്. മദനിയെ ഗാന്ധിജിയോടുപമിച്ച് ഇഎംഎസ് മഹത്വവല്‍ക്കരിച്ചെങ്കില്‍ പുതിയ പാര്‍ട്ടി സെക്രട്ടറി എം.എ. ബേബിയാണ് മദനി ഏറെ മാറിയെന്ന് അടുത്തിടെ പ്രസ്താവിച്ചത്. വര്‍ഗീയ കക്ഷിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്, പിഡിപിയെ നിരോധിച്ചതു കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരാണ്. അതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ ജമാഅത്തെയെ പുകഴ്‌ത്തുന്നത്.

Janmabhumi Online by Janmabhumi Online
Jun 17, 2025, 02:15 pm IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

രണ്ടുനാള്‍ കഴിഞ്ഞാല്‍ നിലമ്പൂരില്‍ വോട്ടെടുപ്പാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്ജും സിപിഎം സ്ഥാനാര്‍ത്ഥി എം. സ്വരാജും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പി.വി. അന്‍വറുമാണ് മുഖ്യസ്ഥാനാര്‍ഥികളായി രംഗത്ത്. 23ന് വോട്ടെണ്ണല്‍. വര്‍ഗീയത പറഞ്ഞു പരസ്പരം പഴിചാരിയാണ് കോണ്‍ഗ്രസ് മുന്നണിയും സിപിഎം മുന്നണിയും പ്രചാരണം കൊഴുപ്പിക്കുന്നത്. ആരെ പറ്റിക്കാനാണ് ഈ കോലാഹലം എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. കേരളത്തില്‍ ചേരിതിരിഞ്ഞു പോരടിക്കുന്ന കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുന്നണികള്‍ മറ്റെല്ലായിടത്തും ഇരുമെയ്യാണെങ്കിലും നമ്മളൊന്ന് എന്ന മട്ടിലാണ് പ്രചാരണവും പ്രവര്‍ത്തനവുമെല്ലാം. തമിഴ്‌നാട്ടിലും രാജസ്ഥാനിലും പശ്ചിമബംഗാളിലും കാണുന്ന ചിത്രങ്ങളും പ്രചാരണങ്ങളും അതു വ്യക്തമാക്കുന്നു. ബംഗാളിലെ കാളിഗഞ്ചില്‍ ഒരേ വാഹനത്തില്‍ ചെങ്കൊടിയും മൂവര്‍ണക്കൊടിയും കെട്ടി പ്രചാരണം നടത്തുന്ന ചിത്രം ഇതു കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും ജനങ്ങളെ എങ്ങനെ കബളിപ്പിക്കുന്നു എന്നതിന്റെ ദൃശ്യങ്ങളാണ് കാളിഗഞ്ചില്‍ കാണുന്നത്.

നിലമ്പൂരിനൊപ്പം 19ന് തന്നെയാണ്് കാളിഗഞ്ചിലും വോട്ടെടുപ്പ്. അവിടെ സ്വന്തം സ്ഥാനാ
ര്‍ഥിയില്ലാത്ത സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുകയാണ്. ആര്‍എസ്പി ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും ഒപ്പമുണ്ട്. ഒരുമിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമാണ്, വാഹനത്തില്‍ ഇരു പാര്‍ട്ടികളുടെയും കൊടികെട്ടി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കബി
ല്‍ ഉദ്ദീന്‍ ഷെയ്ഖിന്റെ യാത്ര. ഇന്‍ഡി മുന്നണിയിലെ അംഗമാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. അന്തരിച്ച തൃണമൂല്‍ എംഎല്‍എ നസിറുദ്ദീന്‍ അഹമ്മദിന്റെ മകള്‍ അലിഫ അഹമ്മദാണ് തൃണമൂല്‍ സ്ഥാനാര്‍ഥി.

നാണവും മാനവുമില്ലെന്ന് തെളിയുന്നതാണ് നിലമ്പൂരില്‍ ഇരുമുന്നണികളുടെയും പ്രചാരണം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ത്തന്നെ, വര്‍ഗീയ പ്രചാരണത്തിലാണ് തങ്ങളുടെ ഊന്നലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്. വാരിയംകുന്നന്റെ പ്രശ്‌നം എടുത്തിട്ട് തുടക്കം കുറിച്ചത് അതിനാണല്ലൊ. സിപിഎമ്മിന് പിഡിപിയാണ് കൂട്ടിനെങ്കില്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി അവരുടെ തോളത്താണ്. ഇസ്രായേലിനെ തെമ്മാടി രാജ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ അഭിപ്രായം പറയാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുന്നു. വര്‍ഗീയ വോട്ടിനെ സ്വാധീനിക്കാന്‍ തൊപ്പിയും തലേക്കെട്ടുമണിയാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസ് അതിന്റെ ഏറ്റവും പുതിയ തെളിവാണ്. ഇസ്രായേലിന് തെമ്മാടിപ്പട്ടം ചാര്‍ത്തി നല്‍കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഭാരതത്തിലെ ഒട്ടേറെ സംസ്ഥാനങ്ങളില്‍പ്പെട്ട ഒരു ചെറിയ സംസ്ഥാനം മാത്രമാണ് കേരളം. ഭാരതം പ്രകടിപ്പിക്കാത്ത അഭിപ്രായം കേരളം പറയുന്നതിന്റെ ദുഷ്ടലാക്ക് വ്യക്തം.

കോയമ്പന്നൂര്‍ സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിയെ പിടികൂടി കൈമാറിയതു തങ്ങളാണെന്ന് മേനി നടിച്ച സിപിഎം തന്നെയാണ് മദനിക്ക് ശംഖുമുഖം കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് രംഗം കൊഴുപ്പിച്ചത്. മദനിയെ ഗാന്ധിജിയോടുപമിച്ച് ഇഎംഎസ് മഹത്വവല്‍ക്കരിച്ചെങ്കില്‍ പുതിയ പാര്‍ട്ടി സെക്രട്ടറി എം.എ. ബേബിയാണ് മദനി ഏറെ മാറിയെന്ന് അടുത്തിടെ പ്രസ്താവിച്ചത്. വര്‍ഗീയ കക്ഷിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്, പിഡിപിയെ നിരോധിച്ചതു കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരാണ്. അതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ ജമാഅത്തെയെ പു
കഴ്‌ത്തുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണെന്നതിന് ഇതിലധികം വ്യക്തത ആവശ്യമില്ലല്ലോ. രണ്ടുമുന്നണികളില്‍ ഏതു ജയിച്ചാലും ജനങ്ങള്‍ക്കൊരുപോലേയാണ്. യഥാര്‍ഥ ജനാധിപത്യവും മതേതരത്വവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന ഒരേ ഒരു കക്ഷി ബിജെപിയാണ്. 11 വര്‍ഷമായി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അതു തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

Tags: Nilamboorby electioncpmcongress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ നെതന്യാഹുവിന്റെ കോലം കത്തിക്കാൻ ശ്രമിച്ച് എസ്ഡിപിഐ ; സംഭവം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ

Kerala

നിലമ്പൂരില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

Kerala

പാലക്കാട് കോട്ടായിലെ കോണ്‍ഗ്രസ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചു

India

കോണ്‍ഗ്രസ് ഫേക്ക് ന്യൂസ് ഫാക്ടറിയായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

India

സോണിയ ഗാന്ധിയുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെ ? സർ ഗംഗാ റാം ആശുപത്രി പുതിയ ഹെൽത്ത് ബുള്ളറ്റിൻ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍

പത്തനംതിട്ടയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസ്, 20 കാരി ഗര്‍ഭം ധരിച്ചത് ആണ്‍ സുഹൃത്തില്‍ നിന്ന്

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം ; കീഴടങ്ങണം ; ഇറാന്റെ പരമോന്നത നേതാവിന് ട്രംപിന്റെ അന്ത്യശാസനം

പാലക്കാട് വ്യത്യസ്ത സംഭവങ്ങളില്‍ യുവതി ഭര്‍തൃ പിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു, ഭാര്യയ്‌ക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു

ഇറാന്‍ സേനയുടെ ഉന്നത കമാന്‍ഡര്‍മാര്‍ ഇറാന്‍റെ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ച ഭൂഗര്‍ഭ അറയില്‍ എത്തിയപ്പോള്‍. അല്‍പസമയത്തിനകം ഇസ്രയേല്‍ മിസൈല്‍ ആക്രമത്തില്‍ ഈ ഭൂഗര്‍ഭ അറ തകര്‍ക്കപ്പെട്ടു. ഇരുവരും കൊല്ലപ്പെട്ടു

ഇസ്രയേല്‍ ഇറാനെതിരെ ഉപയോഗിച്ചത് ഹെസ്ബുള്ളയെയും ഹമാസിനെയും ഹൂതിയെയും തകര്‍ത്ത അതേ ആക്രമണതന്ത്രം; തകര്‍ത്തത് ഇറാന്റെ സൈനികതലച്ചോര്‍

മലപ്പുറത്ത് 9 മാസം പ്രായമായ കുഞ്ഞിനെ വിറ്റത് ഒന്നര ലക്ഷം രൂപയ്‌ക്ക്, വിറ്റതും വാങ്ങിയതും തമിഴ്‌നാട്ടുകാര്‍

റേഷന്‍ മണ്ണെണ്ണ വിതരണം ഉടന്‍; മണ്ണെണ്ണ ഡിപോ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും വര്‍ദ്ധിപ്പിച്ചു

നെതന്യാഹു ലോക ഗുണ്ട , ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവൻ : നെതന്യാഹുവിനും, ട്രംപിനുമെതിരെ ആഞ്ഞടിച്ച് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies