കോഴിക്കോട് : മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പ്രതികളായ പൊലീസ് ഡ്രൈവര്‍മാരില്‍ ഒരാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. പൊലീസ് ഡ്രൈവര്‍ ഷൈജിത്തിന്റെ പാസ്പോര്‍ട്ട് ആണ് നടക്കാവ് പൊലീസ് പിടിച്ചെടുത്തത്.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്പോര്‍ട്ട് കസ്റ്റഡിയിലെടുത്തത്. രണ്ടു പൊലിസ് ഡ്രൈവര്‍മാരും ഒളിവിലാണ്.
പെണ്‍വാണിഭ കേന്ദ്രം മുഖ്യ നടത്തിപ്പുകാരി ബിന്ദുവുമായി കോഴിക്കോട് കണ്ട്രോള് റൂമിലെ ഡ്രൈവര്‍മാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിന്ദുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസില്‍ ഇരുവരെയും പ്രതി ചേര്‍ത്തത്.
ബിന്ദുവുമായി രണ്ട് പൊലീസുകാരും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകള്‍ ലഭിച്ചു. രണ്ട് പേരും മലാപ്പറമ്പിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ പതിവായി എത്തിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു.കേസില്‍ കൂടുതല്‍ പേര് ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. നേരത്തെ കേസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: