തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ മൊബൈല്‍ ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗ നിര്‍ണയ പരിശോധനകള്‍ക്കുള്ള സാമ്പിളുകള്‍ സ്വീകരിച്ചു ശീതികരിച്ച സംവിധാനങ്ങളില്‍ ലാബിലെത്തിക്കാനും പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഔട്ട്ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുമുള്ള സൗകര്യങ്ങളോടു കൂടിയ ഈ മൊബൈല്‍ ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയന് അടുത്തിടെ ആണ് ഉദ്ഘാടനം ചെയ്തത്.
നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ആര്.സി.സി, എസ്.എ.ടി, ശ്രീ ചിത്ര ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള വൈറല്‍ രോഗ സംബന്ധമായ സാമ്പിളുകള്‍ രോഗനിര്‍ണയത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലേക്ക് രോഗികള്‍ സ്വന്തം നിലക്കാണ് എത്തിക്കുന്നത്. സാമ്പിള്‍ ശേഖരണത്തിനും അത് ലാബില്‍ എത്തിക്കുന്നതിലേക്കുമുള്ള കാലതാമസം സാമ്പിള്‍ ഡീഗ്രേഡിങ്ങിന് കാരണമാകാറുണ്ട്. ഇത് പരിശോധനവേളയില്‍ ശരിയായ രോഗനിര്‍ണയം സാധ്യമാകാതെ വരാന്‍ കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: