കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റു.കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.
സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്സഷന് ടിക്കറ്റില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം.
കുട്ടിയെ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി തിരിച്ചിറങ്ങിയത് കണ്ട് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍ കുട്ടിയോട് ബസില്‍ കയറാന്‍ ആവശ്യപ്പെട്ടു. എസ്ടി കാര്‍ഡ് കൈയ്യിലുണ്ടല്ലോയെന്നും കണ്സഷന് അവകാശമാണെന്നും ടാക്സി ഡ്രൈവര്‍ കുട്ടിയോട് പറഞ്ഞു.
ബസില്‍ കയറിയ കുട്ടിയോട് കണ്ടക്ടര്‍ ദേഷ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഒരുപക്ഷത്തും കണ്ടക്ടര്‍ മറുപക്ഷത്തുമായി തര്‍ക്കമായി. ഈ സമയത്താണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: