തിരുവനന്തപുരം: വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിക്കാമെങ്കിലും ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിന് നഷ്ടമായത് ലക്ഷങ്ങളാണ് .വിവാഹ ഒരുക്കങ്ങള്‍ നടത്തിയതിലും സ്വര്‍ണം വാങ്ങിയതിലുമായി ഏഴര ലക്ഷം രൂപയാണ് ചെലവായത്. പ്രതി രേഷ്മയെ കോടതി റിമാന്റ് ചെയ്തു.
വിവാഹ തട്ടിപ്പുകാരി രേഷ്മയെ വിശ്വസിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവ് ഒരുക്കിയത്. സ്വര്‍ണത്തിലുള്ള താലിമാല വാങ്ങി. വിവാഹ വസ്ത്രം, ഓഡിറ്റോറിയം, ഭക്ഷണം തുടങ്ങി മറ്റ് ഒരുക്കങ്ങള്‍ എല്ലാം ചേര്‍ത്ത് ഏഴര ലക്ഷം രൂപ നടക്കാത്ത വിവാഹത്തിനായി ചെലവാക്കി.
വീട്ടില്‍ നിന്ന് ഇറങ്ങി വന്നെന്ന് വിശ്വസിപ്പിച്ച പ്രതി രേഷ്മയെ ആദ്യം വെമ്പായത്തെ സുഹൃത്തിന്റെ വീട്ടിലാണ് താമസിപ്പിച്ചത്.വിവാഹത്തിന് മുമ്പ് വെള്ളിയാഴ്ച ബ്യൂട്ടിപാര്‍ലറില്‍ എത്തിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയായ രേഷ്മ അടുത്ത മാസം തിരുവനന്തപുരത്ത് തന്നെ മറ്റൊരു വിവാഹ തട്ടിപ്പിനും പദ്ധതി ഇട്ടിരുന്നതായാണ് വിവരം.ഇതിന് മുന്നോടിയായി വിവാഹനിശ്ചയം നടത്തിയിരുന്നു.
വിവിധ ജില്ലകളിലായി പത്തോളം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച യുവതി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനായി തയാറെടുക്കവെയാണ് അറസ്റ്റ്. 45 ദിവസം മുന്‍പ് മറ്റൊരു യുവാവിനെ വിവാഹം ചെയ്തു ദിവസങ്ങള്‍ക്കകം കടന്നിരുന്നു. അടുത്തമാസം തിരുവനന്തപുരത്ത് തന്നെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുന്നതിനു മുന്നോടിയായി വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനിടെയാണ് അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: