തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ജീവനൊടുക്കിയ സംഭവത്തിലെ പ്രതി സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിയെ എത്തിച്ച് അന്വേഷണം നടത്തും. സുകാന്ത് സുരേഷിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.
മാര്‍ച്ച് 24 നാണ് തിരുവനന്തപുരത്ത് പേട്ടയ്‌ക്കു സമീപം റെയില്‍വേ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിനു പിന്നില്‍ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷ് ആണെന്നും ഇയാള്‍ മകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍പ്പോയ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: