ഗുവാഹത്തി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ പോസ്റ്റിട്ട നിയമവിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയെ കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത് പൊലീസ് അറസ്റ്റ് ചെയ്തത് . വസാഹത് ഖാൻ ഖാദ്രി റാഷിദിയാണ് ഇസ്ലാമിനെ അപമാനിച്ചെന്ന് കാട്ടി ശർമ്മിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്.
ഇപ്പോഴിതാ അതേ വസാഹത് ഖാൻ ഖാദ്രി റാഷിദിയും കേസിൽ കുടുങ്ങിയിരിക്കുകയാണ്. ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിനാണ് വസാഹത് ഖാൻ ഖാദ്രി റാഷിദിക്കെതിരെ ഗുവാഹത്തിയിൽ പരാതി രജിസ്റ്റർ ചെയ്തത് . ഡൽഹിയിൽ രണ്ട് അഭിഭാഷകർ നൽകിയ രണ്ട് പരാതികൾക്ക് ശേഷമാണ് അസമിലെ ഗുവാഹത്തിയിൽ വസാഹത് ഖാൻ ഖാദ്രി റാഷിദിക്കെതിരെ മൂന്നാമത്തെ പരാതി ഫയൽ ചെയ്തത്.
വോയ്‌സ് ഓഫ് അസമിന്റെ എക്‌സ് അക്കൗണ്ട് ഉടമയും, ഹിന്ദു ഐടി സെൽ നേതാവ് സാന്തനു സൈകിയയും ചേർന്നാണ് പരാതി നൽകിയിരിക്കുന്നത്. ജൂൺ 1 ന് ഗുവാഹത്തിയിലെ പാൻബസാർ പോലീസ് സ്റ്റേഷനിലെ സൈബർ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയിട്ടുണ്ട്. ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിലെ വിഗ്രഹത്തെയും, ഭക്തരെയും ആക്ഷേപിച്ച് വസാഹത് ഖാൻ ഖാദ്രി റാഷിദി നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റാണ് പരാതിയിൽ പരാമർശിക്കുന്നത്.
കാമാഖ്യ ദേവി ക്ഷേത്രത്തിന്റെ പവിത്രമായ പാരമ്പര്യങ്ങളെ വസാഹത് ഖാൻ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. നിരവധി ട്വീറ്റുകളിൽ ഹിന്ദുക്കളെയും പരിഹസിച്ചു. അത്തരം ഭാഷ അശ്ലീലവും അനാദരവും മാത്രമല്ല, മതവികാരങ്ങളെ വ്രണപ്പെടുത്താനും, ശത്രുത വളർത്താനും, സാമുദായിക സംഘർഷം ഉണ്ടാക്കാനും മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നും പരാതിയിൽ പറയുന്നു.
നേരത്തെ, വസാഹത്ത് ഖാനെതിരെ ഡൽഹിയിൽ അഭിഭാഷകൻ വിനീത് ജിൻഡാലും അഭിഭാഷകൻ അമിത സച്ച്ദേവയും രണ്ട് വ്യത്യസ്ത പരാതികൾ ഫയൽ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: