തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് പിടിയിലായി. തിരുവനന്തപുരത്ത് സ്റ്റേഷന് കടവില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാറില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ ബെയ്ലിന് ദാസിനെ തുമ്പ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
നേരത്തേ പ്രതി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചെന്നാണ് പരാതിക്കാരി ബാര്‍ കൗണ്‍സിലിന് നല്കിയ പരാതി.എന്നാല്‍ ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്നാണ് ബെയ്ലിന് ദാസിന്റെ വാദം.
ബെയ്ലിന് ദാസിനെ പിടികൂടാന്‍ വൈകുന്നതില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയുടെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബെയ്ലിന് ദാസിനെ അഡ്വ.ശ്യാമിലി മര്‍ദ്ദിച്ചെന്ന ബാര്‍ അസോസിയഷന് സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: