ഇസ്ലാമാബാദ് ; മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പാക്കിസ്ഥാന്റെ പ്രതിരോധ സേന തന്നെയാണെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക് പാര്‍ലമെന്റില്‍ സംസാരിക്കവേയാണ് ഖ്വാജ ആസിഫ് ഇത്തരത്തില്‍ സംസാരിച്ചത്.
‘മദ്രസകളുടെയും മദ്രസയിലെ വിദ്യാര്‍ഥികളുടെയും കാര്യമെടുത്താല്‍ ഒരു സംശയവും വേണ്ട, അവര്‍ നമ്മുടെ രണ്ടാം നിര പ്രതിരോധമാണ്. അവിടെ പഠിക്കുന്ന യുവാക്കളെ, ആവശ്യം വന്നാല്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും എന്നായിരുന്നു ഖ്വാജയുടെ വാക്കുകള്‍.
മദ്രസകളെ മതപഠനത്തിന് മാത്രമായല്ല പാക്കിസ്ഥാന് ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ശക്തമായതിനിടെയാണ് ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ–പാക് സംഘര്‍ഷം ശക്തമായതിനിടെ ഇന്ത്യയുടെ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവും നേരത്തെ ഖാജ മുഴക്കിയിരുന്നു.
എന്നാല്‍ ഇതിന് തെളിവു ചോദിച്ച സിഎന്‍എന്‍ അവതാരകയോട് ‘എല്ലാം സമൂഹ മാധ്യമങ്ങളിലുണ്ട്’ എന്നായിരുന്നു ഖ്വാജയുടെ മറുപടി. നിങ്ങള്‍ പ്രതിരോധമന്ത്രിയാണ്, അതുകൊണ്ടാണ് ഈ അഭിമുഖം തന്നെ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ കാര്യങ്ങളല്ല സംസാരിക്കേണ്ടതെന്ന് അവതാരകയായ ബെക്കി ആന്‍ഡേഴ്സ് ഉടനടി മറുപടിയും നല്കി. ഖ്വാജയുടെ നിരുത്തരവാദപരമായ പ്രസ്താവന അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: