Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

കേണല്‍ എസ്.ഡിന്നി(റിട്ട.) by കേണല്‍ എസ്.ഡിന്നി(റിട്ട.)
May 10, 2025, 10:37 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തിന്റെ ശക്തിയും ശേഷിയും തിരിച്ചറിഞ്ഞ മുന്‍ഗാമികള്‍ യുദ്ധത്തിന് പോകേണ്ട എന്ന് ഉപദേശിച്ചിട്ടും പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തില്‍ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തില്‍ ആത്മഹത്യാപരമാണെന്ന് അവര്‍ വൈകാതെ തിരിച്ചറിയും. യൂണിഫോമിട്ട മതഭീകരവാദിയാണ് പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീര്‍. അയാളുടെ പിടിവാശിയിലാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്.

മതകാര്യങ്ങള്‍ പറഞ്ഞാണ് സൈനികരെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു സേനാത്തലവന്റെ ചിന്തയല്ല, മതവിശ്വാസമാണ് തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം. സ്വന്തം രാജ്യത്തിന്റെ പ്രാപ്തിയും സൈനികരുടെ ശേഷിയും ശത്രുസൈന്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാ സേനാത്തലവന്മാരും യുദ്ധത്തിനിറങ്ങുക. അത്തരത്തില്‍ നോക്കിയാല്‍ യുക്തിരഹിതമായ തീരുമാനമാണ് അസിം മുനീര്‍ എടുത്തത്. ഭാരതം സൈനികരംഗത്ത് കൈവരിച്ച നേട്ടങ്ങളില്‍ അയാള്‍ ബോധവാനല്ല. ആധുനിക സജ്ജീകരണങ്ങളോടെ, വിവരസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പുമായാണ് നമ്മുടെ സൈനികര്‍ മൂന്നുസേനയിലും സുസജ്ജരായി നില്‍ക്കുന്നത്. യുദ്ധത്തിലേക്ക് നാം പോയിട്ടില്ല, പക്ഷേ യുദ്ധസമാനമായ രീതിയിലാണ് ഭാരതമെന്ന് ഓര്‍ക്കണം. അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിച്ച്, അതിര്‍ത്തികള്‍ ലംഘിക്കാതെ, സ്വന്തം ഭൂമിയില്‍ നിലയുറപ്പിച്ചുതന്നെ പാകിസ്ഥാന്റെ ഏത് കേന്ദ്രവും തകര്‍ക്കാന്‍ ഭാരതത്തിനാകും. വരുംദിവസങ്ങളില്‍ ഇത് പാകിസ്ഥാന് കൂടുതല്‍ ബോധ്യമാകും.

നമ്മുടെ തന്ത്രപ്രധാനമായ സൈനികകേന്ദ്രങ്ങള്‍ക്ക് പുറമെ സാധാരണക്കാരേയും സ്‌കൂളുകളെയും ഗുരുദ്വാരകളെയും ചര്‍ച്ചുകളെയും പാക് സൈന്യം ലക്ഷ്യമിടുന്നു. ഇത് യുദ്ധനിയമങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്. ഭാരതത്തിലെ സിവിലിയന്‍മാരെയും സൈനികകേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന് മറുപടിയായാണ് വ്യാഴാഴ്ച രാത്രി ശക്തമായ പ്രത്യാക്രമണം ഭാരതം നടത്തിയത്. ഇതുകൊണ്ടൊന്നും പാഠം പഠിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമല്ലെന്നാണ് മനസിലാക്കേണ്ടത്. തുര്‍ക്കിയുടെയും ചൈനയുടെയും സഹായം ഒരിക്കലും പാകിസ്ഥാന് ഗുണം ചെയ്യില്ല. ഭാരതത്തിന് എതിരെയുള്ള ചില കുപ്രചരണങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാമെന്ന വ്യാമോഹത്തിലാണ് പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ വളരെ ജാഗ്രത കാട്ടണം. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാജ്യത്തിനും സൈന്യത്തിനും ദോഷകരമാകുന്നതാണെങ്കില്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കരുത്. പൗരബോധത്തോടെയാകണം വിവരങ്ങളെ സമീപിക്കേണ്ടത്. കേന്ദ്രസര്‍ക്കാരോ സൈനികവക്താക്കളോ ഔദ്യോഗികമായി പറയുന്നത് മാത്രമെ വിശ്വാസത്തിലെടുക്കാവൂ. ഇതില്‍ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം. കാരണം മുന്‍കാലങ്ങളില്‍ നന്നും വ്യത്യസ്തമാണ് യുദ്ധരീതികള്‍. വിജയിക്കാനായി ഏത് നികൃഷ്ടമാര്‍ഗവും സ്വീകരിക്കാന്‍ പാകിസ്ഥാന് മടിയില്ല. സോഷ്യല്‍ മീഡിയയും ആയുധമായേക്കാം.

പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതെല്ലാം ഭാരതം അറിയുന്നുണ്ട്. എത്രയാണോ ഇങ്ങോട്ട് ആക്രമിക്കുന്നത് അതിന്റെ പത്തിരട്ടി ശക്തിയില്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം. ആണവായുധ ഭീഷണിയടക്കം പയറ്റിയ പാക് സൈന്യവും അവിടുത്തെ ഭരണകര്‍ത്താക്കളും ഇപ്പോള്‍ പുതിയ അടവുകള്‍ ഇറക്കുകയാണ്. ഭാരതത്തില്‍ എന്തെല്ലാം ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാലും അതിന് തക്ക ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വരുംദിവസങ്ങളിലും ഇത് തുടരും. ആഭ്യന്തരപ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ് ആ രാജ്യം. ഒരു ഭാഗത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ശക്തമായ ആക്രമണം. മറുഭാഗത്ത് ജനങ്ങളുടെ രോഷം. കാര്‍ഷികാവശ്യത്തിന് വെള്ളമില്ല, വികസനമുറപ്പാക്കുന്ന വൈദ്യുതിയില്ല, നല്ല ഗതാഗതസംവിധാനമില്ല. സാമ്പത്തികമായി തകര്‍ന്നടിഞ്ഞതോടെ ലോക ബാങ്കിനോട് വായ്പ ചോദിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇത് കിട്ടിയില്ലെങ്കില്‍ ഗതികേടിന്റെ ആഴത്തിലേക്ക് പതിക്കും അവിടത്തെ ഭരണകൂടം.

എന്നിട്ടും ഭരണകൂടത്തിനും സൈന്യത്തിനും ഭാരതത്തോട് ഏറ്റുമുട്ടാന്‍ യാതൊരു മടിയുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ 48 മണിക്കൂര്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. സംഘര്‍ഷം ലഘൂകരിക്കാനും തീര്‍ക്കാനുമാണ് ഭരണകൂടം സാധാരണ ശ്രമിക്കാറ്. എന്നാല്‍ പാകിസ്ഥാനില്‍ ഇതിന് വിരുദ്ധമായി യുദ്ധത്തിന്റെ വ്യാപ്തി കൂട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യങ്ങള്‍ ഇതായിരിക്കെ ലോകം തിരിച്ചറിയുന്നു, പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന്.

Tags: Operation SindoorIndia - Pakistan warIndia v/s Pakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

India

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

News

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

World

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

പുതിയ വാര്‍ത്തകള്‍

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ച തീവ്ര ഇസ്ലാമിസ്റ്റുകളെ പൊക്കി , കണക്കിന് കൊടുത്ത് മധ്യപ്രദേശ് പൊലീസ് : പ്ലാസ്റ്ററിട്ടും, മുട്ടിലിഴഞ്ഞും ദേശവിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies