സഹനശക്തിയുടെ നെല്ലിപ്പലക കണ്ടിട്ടാണ് ഭാരതം യുദ്ധം തുടങ്ങിയതെന്ന് മേജര്‍ രവി. അതിര്‍വരമ്പ് ലംഘിച്ച് ആക്രമിച്ചാല്‍ ശക്തമായ മറുപടി നല്‍കണമെന്ന ഉറച്ച തീരുമാനം തന്നെയാണ് പ്രധാനമന്ത്രി മോദിക്ക് ഉണ്ടായിരുന്നത്. ജേര്‍ണലിസ്റ്റുകള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് വര്‍ഗീയതയുടെ വിത്ത് വിതറിയിട്ടുണ്ട്. യുവാക്കള്‍ അതില്‍പ്പെടാതെ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ പ്രചരണങ്ങളിലൂടെ മുസ്ലിം – ഹിന്ദു സംഘര്‍ഷം തുടങ്ങും എന്നാണ് വര്‍ഗീയത വിളമ്പി പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ ചിന്ത. എന്നാല്‍ അവര്‍ക്ക് തെറ്റി. ജാതിമതഭേദമില്ലാതെ എല്ലാവരും ഇത്തരം വ്യാജപ്രചാരണങ്ങളെ തിരിച്ചറിയണം.
പാക്കിസ്ഥാന് പ്രഹരം ചോദിച്ചുവാങ്ങിയതാണ്. അവര്‍ ഭീകരരെ ഇറക്കി ഭാരതത്തെ ആക്രമിക്കുകയായിരുന്നു. അതിര്‍ത്തികളില്‍ തോക്കും പിടിച്ചിരിക്കുന്ന സൈന്യത്തിന്റെ ചങ്കൂറ്റം ഈ രാജ്യത്തെ ജനങ്ങളാണ്. ഇതൊന്നും തിരിച്ചറിയാതെ മാരകമായ മയക്കുമരുന്നുകളും രാസലഹരികളും ഉപയോഗിച്ച് അച്ഛനമ്മമാരെയും അദ്ധ്യാപകരെയും ആക്രമിക്കുന്നതാണ് നാം കാണുന്നത്. ഗുരുക്കന്മാരെ ബഹുമാനിക്കാന്‍ ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഭാരതം ഭരിക്കുന്നത് ഗര്‍ജിക്കുന്ന സിംഹം തന്നെയാണ്. സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കി പ്രതികരിക്കാന്‍ അവസരം നല്കിയ ഗവണ്മെന്റിനും സൈനികര്‍ക്കും മേജര്‍ രവി അഭിനന്ദനം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: