ഇസ്ലാമാബാദ് : ലാഹോറിനു പിന്നാലെ കറാച്ചിയിലും ഉഗ്ര സ്ഫോടനം . 12 ഹെറോൺ ഡ്രോണുകൾ ആക്രമണം നടത്തിയെന്നും, ഒമ്പത് നഗരങ്ങളിൽ ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ ഉണ്ടായതായും ഇന്ത്യയാണിതിനു പിന്നിലെന്നും പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. നാല് പാക് സൈനികർക്ക് പരിക്കേറ്റു.
ലാഹോർ, റാവൽപിണ്ടി, ഗുജ്‌റൻവാല, ചക്‌വാൾ, അറ്റോക്ക്, ബഹവൽപൂർ, മിയാൻവാലി, ചോർ, കറാച്ചി എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ ഡിജി ഐഎസ്‌പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് പറഞ്ഞു. ഡ്രോണുകൾ വെടിവച്ച് വീഴ്‌ത്തിയെന്നാണ് പാക് സൈന്യം പറയുന്നത് . ഇതുവരെ ഒമ്പത് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ, കറാച്ചിയിലെ ഷറാഫി ഗോത്ത് പ്രദേശത്ത് ഒരു സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് എസ്‌എസ്‌പി മാലിർ സ്ഥിരീകരിച്ചു . . കറാച്ചിയിൽ തുടർച്ചയായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, നിലവിൽ പോലീസ് സംഘങ്ങൾ സ്ഥലത്തുണ്ട്.
ഓപ്പറേഷൻ സിന്ദൂർ ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഒന്നും അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പാകിസ്ഥാനിൽ വീണ്ടും സ്ഫോടനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: