ന്യൂദൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസയുടെ നേതൃത്വത്തിലുള്ള തീവ്രവാദികൾ ഏപ്രിൽ 15 ന് തന്നെ പഹൽഗാമിൽ എത്തിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. ഈ ആക്രമണം നടത്താൻ ഇവരെ 15 പ്രദേശിക അളുകളും സഹായിച്ചുവെന്ന് ഏജൻസി പറഞ്ഞു.
വിവരം അനുസരിച്ച് ഭീകരർ സംഭവം നടത്തുന്നതിന് മുമ്പ് അവർ പ്രാദേശിക സഹായികളുടെ ഒരു ശൃംഖല സൃഷ്ടിച്ചു. എൻ ഐ എ അന്വേഷണത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. പഹൽഗാമിന് പുറമേ തീവ്രവാദികളുടെ ലക്ഷ്യത്തിൽ മൂന്ന് സ്ഥലങ്ങൾ കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഗുൽമാർഗിൽ ഭീകരത സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ആദ്യ പദ്ധതി. എന്നാൽ സുരക്ഷാ വിന്യാസം കാരണം തീവ്രവാദികൾക്ക് ദക്ഷിണ കശ്മീരിലേക്ക് തിരിയേണ്ടിവന്നു. അവിടെ തീവ്രവാദികൾ ലഷ്കർ ഭീകരൻ ആദിൽ തോക്കറുമായി ചേർന്ന് സംഭവം നടത്താൻ ഗൂഢാലോചന നടത്തി. തിരിച്ചറിഞ്ഞ മൂന്ന് തീവ്രവാദികൾ ആസിഫ് ഫൗജി എന്ന ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവരാണ്. ഇരുവരും പാകിസ്ഥാൻ നിവാസികളാണ്. ആദിൽ ഹുസൈൻ തോക്കർ ജമ്മു കശ്മീർ നിവാസിയാണ്.
ആക്രമണത്തിന് മുമ്പ് ഭീകരർ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുക്കർനാഗിലെ വനങ്ങളിൽ തീവ്രവാദികൾ താൽക്കാലിക താവളം സ്ഥാപിച്ചിരുന്നു. അതേ സമയം ഈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഷിം മൂസ കശ്മീരിൽ തന്നെ ഒളിച്ചിരിക്കുകയാണ്. ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: