കേരളീയ കൗമാര യൗവ്വനങ്ങളെ ലഹരി വിഴുങ്ങുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ സാംസ്‌കാരിക കേരളം ഒരുക്കലും മറക്കരുതാതത്ത പേരാണ് എം.പി.
മന്മഥന്‍ എന്നത്. മദ്യവര്‍ജ്ജനത്തിനും ലഹരിമുക്ത കേരളത്തിനുമായി മരണംവരെ അക്ഷീണം പ്രയത്‌നിച്ച ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സര്‍വോദയ നേതാവുമായിരുന്ന എം.പി. മന്മഥന്റെ ജന്മദിനമാണ് ഇന്ന്.
ടി.കെ. നാരായണപിളളയുടെയും ശാരദാമ്മയുടെയും മകനായി 1914 മേയ് ഒന്നിന് കൊട്ടാരക്കരയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ആലുവ യു.സി. കോളജില്‍നിന്ന് ബി.എയും പ്രൈവറ്റായി പഠിച്ച് എം.എയും മികച്ച രീതിയില്‍ വിജയിച്ചു. മുവാറ്റുപുഴയില്‍ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. പിന്നീട് കോളജ് പ്രൊഫസറും പ്രിന്‍സിപ്പലുമായി ജോലി നോക്കി. തിരുവനന്തപുരം എം.ജി. കോളജിന്റെ പ്രിന്‍സിപ്പലായിരിക്കേ ജോലിയില്‍നിന്നു രാജിവെക്കുകയായിരുന്നു. എന്‍.എസ്.എസ്.കരയോഗം രജിസ്ട്രാറായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വോദയമണ്ഡലത്തിലും ഭൂദാനയജ്ഞ്ഞത്തിലും മുന്‍നിരക്കാരനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഏഴുമാസം ജയില്‍വാസവും അനുഭവിച്ചു.
കാഥികന്‍, ഹിന്ദുമത മതപ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്ന അദ്ദേഹം യാചകന്‍ എന്ന സിനിമയിലും അഭിനയിച്ചു. മുഴുവന്‍സമയ മദ്യവിരുദ്ധ പ്രവര്‍ത്തകനായിരുന്ന എം.പി. മന്മഥന്‍ ദീര്‍ഘകാലം കേരള മദ്യനിരോധന സമിതി പ്രസിഡന്റും ആയിരുന്നു.
1983ല്‍ പ്രണവാനന്ദ സമാധാനസമ്മാനം കിട്ടി. കേളപ്പന്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് 1987-ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. സ്മൃതിദര്‍പ്പണം എന്ന കൃതിക്ക് ആദ്യത്തെ പ്രൊഫ. പി.വി. ഉലഹന്നാന്‍മാപ്പിള അവാര്‍ഡും.
1994 ഓഗസ്റ്റ് 15 നു മൂവാറ്റുപുഴയില്‍ ആയിരുന്നു അന്ത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: