ആലപ്പുഴ: കഴിഞ്ഞദിവസം അറസ്റ്റിലായ ശാന്തിക്കാരന്‍ രാമചന്ദ്രന്‍ പോറ്റി തുറവൂര്‍ എഴുപുന്ന ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ചത് ഇത് രണ്ടാം തവണ. ആദ്യതവണ മോഷ്ടിച്ച ആഭരണത്തിനു പകരം അതേ മാതൃകയിലുള്ള മുക്കുപണ്ടം വച്ചതിനാല്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. രണ്ടാം തവണ മോഷണം നടത്തിയപ്പോള്‍ കുറച്ചു സ്വര്‍ണ്ണം മാത്രം എടുക്കാതെ പോയതെന്തെന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പകരംവച്ചു നടത്തിയ പഴയ മോഷണം വെളിയില്‍ വന്നത്.
എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തില്‍ 23.5 പവന്‍ തിരുവാഭരണമാണ് ആകെ ഉളളത്. ഇതില്‍ 20 പവനാണ് ഇപ്പോള്‍ രാമചന്ദ്രന്‍ പോറ്റി അടിച്ചുമാറ്റി കടന്നു കളഞ്ഞത്. മൂന്നര പവന്‍ മുക്കുപണ്ടമാണെന്ന് പോറ്റിക്കുതന്നെ അറിയാമായിരുന്നതിനാല്‍ അത് ക്‌ഷേത്രത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്വര്‍ണം പ്രതി ബാങ്കില്‍ പണയം വെച്ച് ആ പണം ഓഹരി വിപണിയില്‍ നിക്‌ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ദാരിദ്ര്യം കൊണ്ടല്ല അത്യാഗ്രഹം കൊണ്ടാണ് തിരുവാഭരണം മോഷ്ടിച്ചത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: