ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എല്‍.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 190 പേരെ പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചു. ഏറ്റമുട്ടലില്‍ 30 ബലൂച് ഭീകരർ കൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു.
മുഴുവൻ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സുരക്ഷാസേനകള്‍ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിൻ മാർഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ബി.എല്‍.എയുമായുള്ള ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം.
ക്വറ്റയില്‍നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി ഖൈബർ പഖ്തൂൻഖ്വയിലെ പേഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്്പ്രസാണ് ആക്രമിച്ചത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്ബർ തുരങ്കത്തിലൂടെ പോകുമ്ബോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടനവാദിസംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎല്‍എ) ഏറ്റെടുക്കുകയായിരുന്നു.
ബന്ദികളാക്കിയ യാത്രക്കാരുടെ അരികിൽ ചാവേർ ബോംബുകൾ ധരിച്ച അക്രമികൾ ഇരുന്നത് രക്ഷാപ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: