Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം ആന്‍ഡേഴ്സണ്‍ അടച്ചുപൂട്ടിയത് ട്രംപിന്റെ ഉടവാള്‍ ഭയന്ന്; ഇനി അദാനിയെ തൊടുന്നവര്‍ രണ്ട് വട്ടം ചിന്തിക്കും

യുഎസ് നീതിന്യായവകുപ്പ് ഈയിടെ അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം ചോദിച്ചുകൊണ്ട് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിന് ട്രംപിന്റെ എംപി ലാന്‍സ് ഗൂഡന്‍ കത്തയച്ച നടപടിയാണ് പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇരുട്ടിലേക്ക് ഓടിമറയാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഉടമ ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.

Janmabhumi Online by Janmabhumi Online
Jan 18, 2025, 05:18 pm IST
in India
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്) അദാനി (നടുവില്‍) യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ് (വലത്ത്)

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്) അദാനി (നടുവില്‍) യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: യുഎസ് നീതിന്യായവകുപ്പ് ഈയിടെ അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം ചോദിച്ചുകൊണ്ട് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിന് ട്രംപിന്റെ എംപി ലാന്‍സ് ഗൂഡന്‍ കത്തയച്ച നടപടിയാണ് പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇരുട്ടിലേക്ക് ഓടിമറയാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഉടമ ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. അദാനിയ്‌ക്കെതിരെ നീങ്ങുന്ന എല്ലാവരും ആ പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന സൂചന തന്നെയാണ് ലാന്‍സ് ഗൂഡന്‍ എംപി വഴി ട്രംപ് നല്‍കിയത്. ഇതാണ് അദാനിയെ കുറ്റപ്പെടുത്തുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ആന്‍ഡേഴ്സന് തന്റെ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചത്.

കോര്‍പറേറ്റ് രംഗത്തെ പല കമ്പനികളുടെയും അഴിമതി തുറന്നുകാട്ടിയെന്നും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ പ്രവര്‍ത്തനം മതിയാക്കുകയാണെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍  ഉടമ ആന്‍ഡേഴ്സണ്‍ കാരണമായി പറഞ്ഞത്. എന്നാല്‍ വാസ്തവം വേറൊന്നാണെന്ന് ഇപ്പോള്‍ അമേരിക്കയിലെ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍.

അദാനിയ്‌ക്കെതിരെ കേസെടുത്ത യുഎസ് നീതിന്യായവകുപ്പിലെ ഒരു ജഡ്ജിയുടെ നടപടിയെ ട്രംപിന്റെ അനുചരനായ ഒരു എംപി ഈയിടെ ചോദ്യം ചെയ്തിരുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗമായ ലാന്‍സ് ഗൂഡന്‍ എംപി അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ നീതിന്യായ വകുപ്പിലെ അറ്റോര്‍ണി ജനറലിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ജോ ബൈഡന്റെ ഭരണം കഴിഞ്ഞെന്നും ട്രംപ് പ്രസിഡന്‍റായി വരുന്നതോടെ കാര്യങ്ങള്‍ മാറുമെന്നും ഉള്ള വ്യക്തമായ സൂചനയാണ് ഇത് വഴി ലാന്‍സ് ഗൂഡന്‍ അമേരിക്കയ്‌ക്ക് നല്‍കിയത്.

ഇനി അദാനിയെ വിമര്‍ശിച്ചാല്‍ ജയിലിനുള്ളില്‍ കിടക്കേണ്ടിവരുമെന്ന ഭീതി മൂലമാണ് ആന്‍ഡേഴ്സന്‍ തന്റെ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടുച്ചുപൂട്ടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഡൊണാള്‍‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോ ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയും രാവും പകലും പോലെ വ്യത്യസ്തമാണെന്ന സത്യമാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. പഴയ കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ഇരുപാര്‍ട്ടികളുടെ തമ്മിലുള്ള ശത്രുത പതിന്മടങ്ങ് അധികമാണിപ്പോള്‍. അതിനാല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ വിളയാടിയിരുന്നവരെല്ലാം അടുത്ത അഞ്ചുവര്‍ഷക്കാലം പത്തിമടക്കേണ്ടി വരും. ഈ മാറ്റം തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സനെയും ഭയപ്പെടുത്തുന്നത്. ഡൊണാള്‍ഡ് ട്രംപിന് വേണ്ടപ്പെട്ടവരാണ് ഇന്ത്യയിലെ മോദി സര്‍ക്കാരും അദാനിയും എല്ലാം. അവര്‍ക്കെതിരെ വിരലനക്കിയാല്‍ തലയുണ്ടാവില്ല എന്ന വാസ്തവം തന്നെയാണ് വേഗം ഇരുട്ടില്‍ ഓടി മറയാന്‍ ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചത്. കുറെ കമ്പനികളിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുക വഴി തങ്ങളുടെ ദൗത്യം പൂര്‍ത്തിയായതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നത് ആന്‍ഡേഴ്സണ്‍ പുറത്തുപറഞ്ഞ തൊടുന്യായം മാത്രം.

ഇന്ത്യയെപ്പോലെ അമേരിക്കയ്‌ക്ക് വിശ്വസിക്കാവുന്ന ഏഷ്യാ പസഫിക് മേഖലയിലെ രാജ്യമായ ഇന്ത്യയിലെ പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ നടപടിയെടുക്കുന്നത് അമേരിക്കയ്‌ക്ക് നല്ലതല്ലെന്നും ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയിലെ പ്രധാന ബിസിനസുകാരനെതിരെ നടപടിയെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് അമേരിക്ക വിഘാതമായി നില്‍ക്കുമെന്ന ദുര്‍വ്യാഖ്യാനം ആഗോളതലത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലാന്‍സ് ഗൂഡന്‍ വാദിക്കുന്നത്.

ജോ ബൈഡന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ യുഎസ് നീതിന്യായവകുപ്പ് അദാനിയ്‌ക്കെതിരെ കേസെടുത്തതിന് വിശദീകരണം നല്‍കാന്‍ യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിനോട് ട്രംപിന്റെ എംപി ലാന്‍സ് ഗൂഡന്‍ ആവശ്യപ്പെട്ടത് വലിയൊരു താക്കീത് തന്നെയായിരുന്നു. അദാനിയ്‌ക്കെതിരെ നീങ്ങുന്ന എല്ലാവരും ആ പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന സൂചന തന്നെയാണ് ലാന്‍സ് ഗൂഡനും അതുവഴി ട്രംപും നല്‍കിയത്.

അദാനിയെ കുറ്റപ്പെടുത്തിക്കൊണ്ട് രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച വൈകാതെ ട്രംപിനോട് സമാധാനം പറയേണ്ടിവരുമെന്നും നിയമനടപടിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അഴിയെണ്ണേണ്ടിവരുമെന്നും ആന്‍ഡേഴ്സണ്‍ ഭയപ്പെട്ടിരുന്നുവെന്നാണ് അമേരിക്കയിലെ ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. കമ്പനി അടച്ചുപൂട്ടി തടിതപ്പുന്നതാണ് നല്ലതെന്ന് ആന്‍ഡേഴ്സണ് നിയമോപദേശം ലഭിച്ചുവെന്നും അറിയുന്നു. ഇതോടെയാണ് എത്രയോ കമ്പനികളെ ഇരുട്ടില്‍ തള്ളിയിട്ടുള്ള ആന്‍ഡേഴ്സണ്‍ സ്വന്തം കമ്പനി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.

ഏഷ്യാ പസഫിക് മേഖലയില്‍ അമേരിക്കയ്‌ക്ക് വിശ്വസിക്കാവുന്ന പങ്കാളികളില്‍ പ്രധാനിയാണ് ഇന്ത്യയെന്ന് ഡൊണാള്‍ഡ് ട്രംപ് കരുതുന്നു. ലോകത്ത് അതിവേഗത്തില്‍ വളരുന്ന സമ്പദ് ഘടനയാണ് ഇന്ത്യ എന്നിരിക്കെ ആ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായിയായ അദാനിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ അമേരിക്ക ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയെ തടയുന്ന എന്ന വ്യാഖ്യാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായക്കാരാണ് ട്രംപിന്റെ പാര്‍ട്ടിക്കാര്‍.

വിജയകരമായി നടന്നുവരുന്ന കമ്പനികളില്‍ പല ക്രമക്കേടും നടക്കുന്നുവെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പരിപാടി. ഈ വിവരം ഓഹരിവില്‍പനരംഗത്ത് ഊഹക്കച്ചവടം നടത്തുന്നവരെ മുന്‍കൂട്ടി അറിയിക്കും. അവര്‍ ഈ കമ്പനിയുടെ ഓഹരി വില ഇടിയും എന്ന് കാണിച്ച് വന്‍തോതില്‍ ഈ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ തുടങ്ങും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതോടെ ആ കമ്പനിയുടെ ഓഹരി വില തകര്‍ന്നടിയും. ഇതോടെ കുറഞ്ഞ വിലക്ക് ഈ ഓഹരികള്‍ ഊഹക്കച്ചവടക്കാരന്‍ വാങ്ങുന്നു. വില്‍ക്കുകയും വാങ്ങുകയും ചെയ്ത തുകയുടെ അന്തരം വന്‍തുകയായിരിക്കും. ഇതാണ് ഷോര്‍ട്ട് സെല്ലറുടെ ലാഭം. ഇങ്ങിനെ പല കമ്പനികളെയും പൊളിച്ച് വന്‍ലാഭം കൊയ്തിട്ടുണ്ട് ആന്‍ഡേഴ്സണും അദ്ദേഹത്തിന്റെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും. ഇപ്പോഴിതാ അതിന് പൂട്ടുവീഴുകയായി.

Tags: #NateAndersonAdaniGautamadani#Hindenburgresearch#NathanAnderson#Hindenburgreport#Donaldtrump
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
Business

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

India

അദാനി ഗ്രൂപ്പ് സർക്കാരിന് നികുതിയായി നൽകിയത് 75,000 കോടി ; ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതി അടയ്‌ക്കുന്ന ബിസിനസ് ഗ്രൂപ്പായി അദാനി ഗ്രൂപ്പ്

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)
Sports

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

India

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies