Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കല്പതരു ദിനം

പുരാണങ്ങളില്‍ പറയുന്ന സ്വര്‍ഗ്ഗത്തിലെ കല്പതരുവൃക്ഷം അതിന്റെ ചുവട്ടില്‍ നിന്ന് എന്താഗ്രഹിച്ചാലും നല്‍കും എന്നാണ് സങ്കല്പം. എന്നാല്‍ ഭൗതിക കാമനകള്‍ വെടിഞ്ഞ് ശുദ്ധഹൃദയരായി സ്മരിച്ചാല്‍ സംസാരസാഗരം കടത്തി മോക്ഷത്തിലേക്ക് നയിക്കുന്ന കല്പതരുവാണ് ശ്രീരാമകൃഷ്ണദേവന്‍

രമാദേവി. ആര്‍ by രമാദേവി. ആര്‍
Jan 2, 2025, 11:25 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഓം സ്ഥാപകായ ച ധര്‍മ്മസ്യ
സര്‍വ ധര്‍മ്മ സ്വരൂപിണേ
അവതാര വരിഷ്ഠായ
രാമകൃഷ്ണായ തേ നമഃ

പുതുവര്‍ഷത്തിലെ പ്രഥമദിനം ശ്രീരാമകൃഷ്ണഭക്തരെ സംബന്ധിച്ചിടത്തോളം വര്‍ഷാരംഭം എന്നതിലുപരി ഒരു സുപ്രധാന പുണ്യദിനം കൂടിയാണ്. ശ്രീരാമകൃഷ്ണദേവന്‍ ‘കല്പതരു’വായി ഗൃഹസ്ഥശിഷ്യര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ വര്‍ഷിക്കുകയും അവര്‍ക്ക് അവതാര പുരുഷനായി വെളിപ്പെടുകയും ചെയ്ത മധുരമായ ഓര്‍മ്മ നിലനിറുത്തുന്ന ദിനമാണത്. കല്‍പതരു ദിനം എന്നാണ് ശ്രീരാമകൃഷ്ണ ശിഷ്യര്‍ക്കിടയില്‍ ഈ ദിവസം അറിയപ്പെടുന്നത്.

1886 ജനുവരി ഒന്ന്. കൊല്‍ക്കത്തയിലെ വിശാലമായ കോസിപ്പൂര്‍ ഉദ്യാനം. പൂക്കളും വൃക്ഷങ്ങളും കൊണ്ട് ഉദ്യാനം ആകെ രമണീയം. വിസ്തൃതമായ ആ ഉദ്യാനത്തില്‍ വിലസുന്ന ഇരുനില ഭവനം. ഭവനത്തിലേക്ക് പോകുന്ന പാതയില്‍ ഇടതുവശത്തായി ഒരു വലിയ മാവ്. നല്ല ശുദ്ധവായു കിട്ടുന്ന ഈ കോസിപ്പൂര്‍ ഉദ്യാന വസതിയിലേക്ക് രോഗഗ്രസ്ഥനായ ശ്രീരാമകൃഷ്ണദേവനെ ശ്യാം പുക്കൂറില്‍ നിന്നും പ്രിയ ശിഷ്യര്‍ കൊണ്ടുവന്നത് 1885 ഡിസംബര്‍ മാസത്തിലാണ്. രോഗം വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ അത്യധികം സങ്കടത്തോടും അതീവശ്രദ്ധയോടും കൂടി ആണ് അന്തരംഗ ശിഷ്യരും ഗൃഹസ്ഥ ശിഷ്യരും ഗുരുദേവനെ ശുശ്രൂഷിച്ചത്.

എന്നാല്‍ 1886 ജനുവരി ഒന്നാം തീയതി അല്പം സുഖം തോന്നിയതിനാല്‍ ശ്രീരാമകൃഷ്ണദേവന്‍ മുറിയില്‍ നിന്ന് ഉദ്യാനത്തിലേക്ക് പതുക്കെ നടന്നു. സമയം വൈകുന്നേരം ഉദ്ദേശം മൂന്നുമണി. മുപ്പതു ഗൃഹസ്ഥ ശിഷ്യര്‍ അവിടെ പല സ്ഥലങ്ങളിലായി ഗുരുദേവന്റെ രോഗത്തെക്കുറിച്ച് വ്യാകുലപ്പെട്ട് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഗുരുദേവനെ കണ്ട് അത്ഭുതസ്തബ്ധരായി. മാവിന്‍ ചുവട്ടില്‍ കുറച്ചു ശിഷ്യരുമായി നിന്നിരുന്ന ഗിരീഷ് ചന്ദ്രഘോഷിന്റെ അടുത്തു ചെന്ന് ”എന്നില്‍ നീ എന്തു കണ്ടിട്ടാണ് അവതാരമാണ് എന്ന് പ്രഖ്യാപിച്ചത്” എന്ന് ശ്രീരാമകൃഷ്ണദവേന്‍ ചോദിച്ചു. ഗിരീഷ് മുട്ടുകുത്തി തൊഴുതുകൊണ്ട് തന്നെപ്പോലെയുള്ള ഒരു നിസ്സാരന് ഋഷികളായ വ്യാസനും വാല്മീകിക്കും പോലും അളക്കാന്‍ കഴിയാത്ത മഹത്വത്തെക്കുറിച്ച് എന്തു പറയാന്‍ കഴിയും എന്ന് വികാരാധീനനായി പറഞ്ഞു.

ഗിരീഷിന്റെ ആര്‍ജ്ജവവും അചഞ്ചലമായ വിശ്വാസവും വാക്കുകളില്‍ വ്യക്തമായിരുന്നു. അതു കേട്ട് ആര്‍ദ്രചിത്തനായ ശ്രീരാമകൃഷ്ണദേവന്‍ ഗിരീഷിനെയും മറ്റുള്ള ശിഷ്യഗണങ്ങളെയും ആത്മപ്രകാശിതരാകട്ടെ എന്ന് അനുഗ്രഹിച്ചു. പിന്നീട് ചെറിയ ഭാവ സമാധിയിലായി. ഗുരുദേവന്റെ ആശീര്‍വചനങ്ങള്‍ കേട്ട ശിഷ്യര്‍ ആനന്ദ പുളകിതരായി. തങ്ങളുടെ സ്പര്‍ശം കൊണ്ട് ഗുരുദേവനെ ബുദ്ധിമുട്ടിക്കരുതെന്ന് പ്രതിജ്ഞ എടുത്തിരുന്ന അവര്‍ അപ്പോള്‍ വിസ്മൃതിയില്‍ ആ പാവന പാദങ്ങള്‍ തൊട്ട് നമസ്‌കരിച്ചു. അവരുടെ ഓരോരുത്തരുടെയും ആഗ്രഹം സഫലീകരിക്കുന്ന ശ്രീരാമകൃഷ്ണദേവന്‍ കല്പതരുവായി നിലകൊണ്ടു. ഓരോ ശിഷ്യനെയും സ്പര്‍ശിച്ച് ആശീര്‍വദിച്ചു.

അദ്ദേഹത്തിന് ശിഷ്യരോടുള്ള സ്‌നേഹാനുകമ്പ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയായിരുന്നു. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള ആദ്ധ്യാത്മിക ഉന്നതി സഫലമാക്കുവാന്‍ ആ കാരുണ്യമൂര്‍ത്തി അനുഗ്രഹം വര്‍ഷിച്ചതിലൂടെ ആ അന്തരീക്ഷം പാവനമായി. അവാച്യവും വ്യത്യസ്തവുമായ ആനന്ദാനുഭൂതിയുടെ ഭക്തിലഹരിയില്‍ സമയവും കാലവും ഒക്കെ വിസ്മൃതരായ ശിഷ്യര്‍ ചിരിക്കുകയും കരയുകയും ധ്യാനിക്കുകയും മന്ത്രങ്ങള്‍ ഉരുവിടുകയും പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും മറ്റു ശിഷ്യര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ കിട്ടാന്‍ വേണ്ടി അവരോട് ഓടി വരാന്‍ വിളിച്ചുപറയുകയും ചെയ്തുകൊണ്ടിരുന്നു.

വിവേകാനന്ദ സ്വാമികള്‍ തുടങ്ങി കുറച്ച് അന്തരംഗ ശിഷ്യര്‍ ഭഗവാനെ രാത്രി ശുശ്രൂഷിക്കുകയും അതിനുശേഷം തങ്ങളുടെ ജപധ്യാനാദികള്‍ ചെയ്ത് അപ്പോള്‍ ഗൃഹത്തിന് ഉള്ളിലായിരുന്നു. ഭഗവാന്റെ മുറി വൃത്തിയാക്കിക്കൊണ്ടിരുന്ന ശാരദാനന്ദ സ്വാമികളും അത്ഭുതാനന്ദസ്വാമികളും മുകളില്‍ നിന്ന് ഈ ദിവ്യരംഗത്തിന് സാക്ഷ്യം വഹിച്ചു. ഭഗവാന്റെ കാരുണ്യാതിരേകത്താല്‍ ഉദ്യാനവസതിയുടെ പുറത്തു നിന്നിരുന്ന ഗൃഹസ്ഥശിഷ്യരെല്ലാം വളരെ നേരം ആ ദിവ്യാനുഭൂതിയുടെ നിര്‍വൃതിയിലായിരുന്നു. അന്ന് ഗൃഹസ്ഥശിഷ്യര്‍ക്കുള്ള വിശേഷ ദിവസമായിരുന്നു.

പുരാണങ്ങളില്‍ പറയുന്ന സ്വര്‍ഗ്ഗത്തിലെ കല്പതരുവൃക്ഷം അതിന്റെ ചുവട്ടില്‍ നിന്ന് എന്താഗ്രഹിച്ചാലും, തിന്മയായാലും നന്മയായാലും നല്‍കും എന്നാണ് സങ്കല്പം. എന്നാല്‍ ഭൗതിക കാമനകള്‍ വെടിഞ്ഞ് ശുദ്ധഹൃദയരായി സ്മരിച്ചാല്‍ സംസാരസാഗരം കടത്തി മോക്ഷത്തിലേക്ക് നയിക്കുന്ന കല്പതരുവാണ് ശ്രീരാമകൃഷ്ണദേവന്‍. ജനുവരി ഒന്നിന് വൈകുന്നേരം മൂന്നു മണിക്ക് ശ്രീരാമകൃഷ്ണ ഭക്തര്‍ ആശ്രമങ്ങളില്‍ ശ്രീരാമകൃഷ്ണദേവനെ സ്മരിച്ചും കീര്‍ത്തനങ്ങള്‍ പാടിയും ‘കല്‍പതരുദിനം’ ആചരിക്കുന്നു. ഇന്നേലെ കോസിപ്പൂരിലെ രാമകൃഷ്ണമഠത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിനായി എത്തിയ ഭക്തരുടെ വമ്പിച്ച തിരക്കായിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും രാമകൃഷ്ണദേവന്‍ ഭക്തര്‍ക്ക് കല്‍പതരുവായി അനുഗ്രഹം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.

(കേരള സര്‍വ്വകലാശാല അസി. രജിസ്ട്രാര്‍ ആയിരുന്നു ലേഖിക)

Tags: Sri RamakrishnadevanKossipur Gardenശ്രീരാമകൃഷ്ണദേവന്‍Kalpataru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശാരദാദേവി പുനര്‍ജനിച്ചതാണ് മമതയെന്ന തൃണമൂല്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ച് ശ്രീരാമകൃഷ്ണ മിഷന്‍

Kerala

ലളിതരീതിയിലൂടെ ഈശ്വരാനുഭവത്തിലെത്താനുള്ള മാര്‍ഗ്ഗം ശ്രീരാമകൃഷ്ണന്‍ ഉപദേശിച്ചു: സ്വാമി ഗൗതമാനന്ദ

പുതിയ വാര്‍ത്തകള്‍

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies