വാഷിംഗ്ടൺ : ചൈനയിൽ നിന്ന് യുഎസിൽ അഭയം പ്രാപിച്ച ഹുയി മുസ്ലീങ്ങൾ നാടു കടത്തൽ ഭീഷണിയിൽ . ചൈനയുടെ പീഡനത്തിൽ നിന്ന് രക്ഷ നേടാനായാണ് ഇവർ അമേരിക്കയിൽ അഭയം തേടിയതെന്നാണ് റിപ്പോർട്ട് .
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.നിരാശാജനകമായ സാമ്പത്തിക അന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയ അടിച്ചമർത്തലിൽ നിന്നും രക്ഷപ്പെടാൻ ചൈനക്കാർ അമേരിക്കയിലേയ്ക്ക് കുടിയേറുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ 40,000 ത്തോളം ചൈനീസ് കുടിയേറ്റക്കാരെ യുഎസ് തെക്കൻ അതിർത്തിയിൽ താൽക്കാലികമായി തടഞ്ഞുവച്ചിരുന്നു.
ചൈനയിലെ ഏകദേശം 25 ദശലക്ഷം മുസ്ലിംകളിൽ, 11 ദശലക്ഷവും ഹുയി മുസ്ലിംകളാണ്. ചൈനീസ് സർക്കാർ ശക്തമായ നീക്കങ്ങളാണ് മുസ്ലീങ്ങൾക്കെതിരെ നടത്തുന്നത് . പള്ളികളുടെ മിനാരങ്ങളും താഴികക്കുടങ്ങളും തകർത്തു, അറബിക് ലിപിയുടെ പൊതു ഉപയോഗം നിരോധിച്ചു, ഖുർആൻ പഠിപ്പിക്കുന്ന സ്കൂളുകളിൽ കുട്ടികളെ വിലക്കി, ഏറ്റവും കൂടുതൽ മതവിശ്വാസികളെ തടങ്കൽപ്പാളയങ്ങളിലേക്ക് നാടുകടത്തി.ഈ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഹൂയി മുസ്ലീങ്ങൾ കുടുംബത്തോടൊപ്പം അമേരിക്കയിൽ അഭയം പ്രാപിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: