Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിന്നില്‍ നിന്ന് കുത്തിയവരുടെ വാഴ്‌ത്തുപാട്ട്

അഡ്വ. വിവേക് പ്രസാദ് by അഡ്വ. വിവേക് പ്രസാദ്
Dec 24, 2024, 08:47 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഭരണഘടനാ ശില്പിയായ അംബേദ്കറെ ഇന്ന് വാഴ്‌ത്തി പാടുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, മുന്‍കാലത്ത് അദ്ദേഹത്തെ പിന്നില്‍ നിന്നു കുത്തിയവരാണ്. ജാതിചിന്തയ്‌ക്കു അടിമപ്പെട്ടുപോയ നെഹ്റുകോണ്‍ഗ്രസ് എല്ലാ കാലത്തും അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ ശ്രമിച്ചു. ”കോണ്‍ഗ്രസ്പ്രസ്സ്” എന്ന് അംബേദ്കര്‍ തന്നെ വിശേഷിപ്പിച്ച മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുവാനും അടിച്ചമര്‍ത്തുവാനുമാണ് ശ്രമിച്ചത്. 1952 -ല്‍ അംബേദ്കറെ ഭണ്ഡാര നിയോജകമണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തുവാന്‍ നെഹ്റുകോണ്‍ഗ്രസ്സ് മുന്നിട്ടിറങ്ങിയത് ഈ വസ്തുതയെ സാധൂകരിക്കുന്നു. എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും മറികടന്നുകൊണ്ട് അംബേദ്കര്‍ ഉറച്ച ശബ്ദത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജാതിരാഷ്‌ട്രീയത്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഈ കോണ്‍ഗ്രസ്മാധ്യമങ്ങളെ എനിക്ക് നന്നായറിയാം. ഞാന്‍ ഒരു വിലയും അതിനു കല്‍പ്പിക്കുന്നില്ല. ഞാന്‍ ചെയ്യുന്നതിനെയെല്ലാം വിമര്‍ശിക്കുവാനും ഇകഴ്‌ത്തുവാനും ശകാരിക്കുവാനും മാത്രമേ അവര്‍ക്ക് അറിയുകയുള്ളൂ. എന്റെ ഒരു പ്രവൃത്തിയും അവര്‍ക്ക് സ്വീകാര്യമല്ല” (1943 -ല്‍ ഗോവിന്ദ് റാനഡെയുടെ 101 -ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്).

ഭരണഘടനാ നിര്‍മാണ സഭയിലേക്ക് അംബേദ്കറെ തിരഞ്ഞെടുത്തത് ഞങ്ങളാണെന്ന വാദമുഖം ഇന്ന് കോണ്ഗ്രസ് നിരത്തുമ്പോള്‍ മറച്ചുപിടിക്കപ്പെട്ട മറ്റൊരു സത്യമുണ്ട്. അംബേദ്കറുടെ മഹത്വം മനഃപൂര്‍വം കണ്ടില്ലെന്ന് നടിച്ചുകൊണ്ടു നെഹ്റുവും സംഘവും ആദ്യം സമീപിച്ചത് വൈദേശികരായ നിയമജ്ഞരെയായിരുന്നു. ആ നിയമജ്ഞര്‍ തന്നെ 1935 -ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിര്‍മ്മിച്ച അഗ്രഗണ്യനായ അംബേദ്കറെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് എത്രമാത്രം അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ നെഹ്റുവും കൂട്ടരും ശ്രമിച്ചിരുന്നെന്നാണ്. മറുവശത്ത് ഡാങ്കെയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിവന്നിരുന്ന വിഷലിപ്തമായ ജാതിരാഷ്‌ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരമാണ് അംബേദ്കര്‍ നടത്തിവന്നത്. അതിനെ വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ”ഷെഡൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് യാതൊരു ബന്ധവും ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഹനിക്കുന്നതും സ്വേച്ഛാധിപത്യത്തിനു പകരമാകുവാന്‍ സാധിക്കുന്നതുമാണ്. അക്കാരണത്താല്‍ ഞാന്‍ കമ്മ്യൂണിസത്തെ വിശ്വസിക്കുന്നില്ല” (ഡോ. ബാബാ സാഹേബ് അംബേദ്കര്‍ റൈറ്റിങ്സ് ആന്‍ഡ് സ്പീച്ചസ്, വോള്‍.17, പാര്‍ട്ട് 2, പേജ്: 402-406).

അംബേദ്കര്‍ പ്രധാനമായും പരിശ്രമിച്ചിരുന്നത് തന്റെ സമുദായത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈകളില്‍ അകപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ‘Between communists and untouchables, Ambedkar is the barrier’. ഇതില്‍ നിന്ന് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. (പേജ്: 155-156, ഡോ.അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക്ഹിത് പ്രകാശ്).

തിരുത്തല്‍ ശക്തിയായി ബി.ജെ.പി ഇന്ദിരാഗാന്ധിയും നെഹ്റുവും ഭാരത്രത്ന ബഹുമതി കുടുംബസ്വത്താക്കി മാറ്റുന്ന ശ്രമത്തില്‍ ഭരണഘടനാശില്പിയായ അംബേദ്കറെ മനഃപൂര്‍വം മറന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുവാന്‍ പോലും നെഹ്റുകോണ്‍ഗ്രസ് തയ്യാറായില്ല. ഇതിനു തയ്യാറായത് ബി.ജെ.പി പിന്തുണച്ച വി.പി. സിങിന്റെ സര്‍ക്കാര്‍ മാത്രമാണ്. ഈ കാലഘട്ടത്തിലും അംബേദ്കറെ അടിച്ചമര്‍ത്തുവാനുള്ള ഇടത്-കോണ്‍ഗ്രസ് രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ദൃഷ്ടാന്തമാണ് 2012 -ലെ യു.പി.എ ഭരണകാലത്തു അംബേദ്കറെ പരിഹസിച്ചുകൊണ്ടുള്ള N.C.E.R.T പതിനൊന്നാം ക്ലാസ് പാഠപുസ്തകം. ദേശീയ ഐക്യത്തിന്റെ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത് 2015 -ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. മാത്രമല്ല ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശില്‍ പുതുതലമുറക്ക് അംബേദ്കറുടെ മഹത്വത്തെ കുറിച്ച് അറിയാനും മനസ്സിലാക്കുവാനുമായി പഠന ഗവേഷണ കേന്ദ്രം ഇന്ന് നിര്‍മ്മിക്കപ്പെടുന്നു. ”അധഃസ്ഥിത ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ അംബേദ്കര്‍ എന്ന മഹാമാനുഷി ജീവിച്ചിരുന്നതുകൊണ്ട് മാത്രമാണ് പിന്നാക്കകാരനായ എനിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്”, എന്ന നരേന്ദ്ര മോദിയുടെ വാക്കുകളും, പിന്നാക്ക വിഭാഗത്തില്‍ നിന്നും നിരവധി വ്യക്തികള്‍ മോദി ക്യാബിനറ്റില്‍ മന്ത്രിമാരാണെന്നുള്ള വസ്തുതയും, ഭരണഘടനാശില്പിയുടെ ആദര്‍ശങ്ങളെ എത്രമാത്രമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നതെന്നതിന്റെ തെളിവാണ്.

ഇന്ന് അംബേദ്കറെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എത്ര ക്രൂരമായാണ് തങ്ങളുടെ മുന്‍ തലമുറക്കാര്‍ അംബേദ്കറോട് പെരുമാറിയിരുന്നത് എന്ന ചരിത്രം മനസ്സിലാക്കണം. ജെ.എന്‍.യു, ഹൈദരാബാദ്, ദല്‍ഹി യൂണിവേഴ്സിറ്റികളില്‍ ഒരു കൈയില്‍ അംബേദ്കറുടെ ചിത്രവും മറുകൈയില്‍ ദേശവിരുദ്ധ മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ട്, ”ഞാന്‍ ആദ്യമായും അവസാനമായും ഇന്ത്യക്കാരനാണ്” എന്ന് പ്രഖ്യാപിച്ച അംബേദ്കറെ അധിക്ഷേപി
ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഈ വിഷലിപ്ത രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് നാം കണ്ടത്. 1952 -ല്‍ ഇക്കൂട്ടരുടെ ശത്രു അംബേദ്കര്‍ ആയിരുന്നെങ്കില്‍ 2024 -ല്‍ അത് ബി. ജെ. പി ആയി. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് ദേശീയ ധാരയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനും ഇന്‍ഡീ സഖ്യത്തിനും അംബേദ്കര്‍ എന്ന പേര് ഉച്ചരിക്കുവാന്‍ പോലും അര്‍ഹതയില്ല.

Tags: congressDr B R AmbedkarNehru family
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

Kerala

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

Kerala

നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഢ്ഢികളാക്കാനുളള ഇടതു വലതു മുന്നണികളുടെ ശ്രമം നടക്കില്ല-രാജീവ് ചന്ദ്രശേഖര്‍

Vicharam

നിലമ്പൂരിലെ ചോദ്യം

Editorial

നാണവും മാനവുമില്ലാതെ നിലമ്പൂരിലെ പോര്‍വിളി

പുതിയ വാര്‍ത്തകള്‍

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies