Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

Janmabhumi Online by Janmabhumi Online
Dec 21, 2024, 09:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എതിര്‍ക്കുന്നവര്‍ മുന്‍ മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്‌ക്കു പിന്നില്‍ അണിനിരക്കുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം പിന്തുണ ചെന്നിത്തലയ്‌ക്കുണ്ടെന്നാണ് ഈ പക്ഷം ചൂണ്ടിക്കാട്ടുന്നത്.

പതിനൊന്നു വര്‍ഷമായി എന്‍എസ്എസുമായി ഇടഞ്ഞു നിന്ന ചെന്നിത്തലയെ ഇത്തവണ മന്നം ജയന്തിക്ക് മുഖ്യ പ്രഭാഷകനായി ക്ഷണിച്ചിട്ടുണ്ട്. വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 28ന് പുറപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആശ്രമം ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നത് ചെന്നിത്തലയാണ്.

സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ കരുത്താര്‍ജിക്കാനായി ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് പ്രമുഖ സമുദായ സംഘടനകളുടെ വേദികള്‍ തുണയാകുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഒരേസമയം തന്നെ ചെന്നിത്തല സ്വീകാര്യനായി മാറുന്നത് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിനുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറന്നു കഴിഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെങ്കിലും വി.ഡി. സതീശന്റെ നിയന്ത്രണത്തിലാണ് നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സുധാകരനും സതീശനും തമ്മിലുള്ള മാനസിക ഐക്യമില്ലായ്മ പൊതുവേദിയില്‍ പോലും പ്രകടമാണ്. അനാരോഗ്യത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സുധാകരനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായതോടെയാണ് സതീശന് എതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായ നീക്കങ്ങള്‍ ശക്തമായത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ തുറന്നുപറച്ചിലും അതിനെ തുടര്‍ന്നുള്ള ചെന്നിത്തലയുടെ അഭിപ്രായങ്ങളും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരന്‍ മാറേണ്ട സാഹര്യമില്ലെന്നുമുള്ള പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ ലക്ഷ്യം വ്യക്തം.

വൈക്കത്തെ ചടങ്ങില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും പങ്കെടുക്കും. ശിവഗിരിയിലേക്കുള്ള ഏറ്റവും വലിയ തീര്‍ത്ഥാടന പദയാത്രയാണിത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മന്നം ജയന്തി സമ്മേളന വേദിയിലേക്ക് രമേശ് ചെന്നിത്തലയ്‌ക്ക് ക്ഷണം ലഭിക്കുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി രണ്ടിനാണ് മന്നം ജയന്തി സമ്മേളനവേദിയില്‍ ഇടം ലഭിച്ചത്. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള ബന്ധം ഉലഞ്ഞു. ഇപ്പോള്‍ ലഭിച്ച ക്ഷണം ഒരു മഞ്ഞുരുകലിന്റെ കൂടി ഭാഗമായിട്ടാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന രമേശ് ചെന്നിത്തല അവിടുത്തെ കനത്ത തോല്‍വിയുടെ പാപഭാരം ചുമന്ന് കേരളത്തിലെത്തി കളം ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇതിനിടയിലാണ് വീണുകിട്ടിയതു പോലെ എസ്എന്‍ഡിപിയില്‍ നിന്നും, എന്‍എസ്എസില്‍ നിന്നും ക്ഷണം കിട്ടിയത്.

 

Tags: Ramesh ChennithalaKeralapradesh CongressNSS and SNDP platforms
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തള്ളാനും കൊള്ളാനും വയ്യാത്ത തരൂര്‍

Kerala

കാവിയോട് അലർജി ; വെള്ളമുണ്ട് ഉടുത്ത് കാവടിയെടുത്ത് രമേശ് ചെന്നിത്തല : ആരെ കാണിക്കാനാണ് ഈ പ്രഹസനമെന്ന് ഭക്തർ

Kerala

എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവപശു : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിനെതിരെ രമേശ് ചെന്നിത്തല

Article

മുഖ്യമന്ത്രിസ്ഥാനത്തിനുള്ള പുതിയ പോര്‍മുഖം

Kerala

കോണ്‍ഗ്രസില്‍ ഉള്‍പ്പോരുകള്‍ സജീവമായിരിക്കെ എം കെ രാഘവന്‍ – രമേശ് ചെന്നിത്തല കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies