Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുട്ടികള്‍ രാജ്യത്തിന്റെ പൊതുസമ്പത്ത്

ഡി. വിശ്വംഭരന്‍ നായര്‍ by ഡി. വിശ്വംഭരന്‍ നായര്‍
Nov 14, 2024, 08:30 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രൈമറി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന ഡോക്ടര്‍ കോത്താരി തന്റെ റിപ്പോര്‍ട്ട് ആരംഭിച്ചതുതന്നെ ”ഭാരതത്തിന്റെ ഭാവി ഭാഗധേയം രൂപപ്പെടുന്നത് ഇവിടുത്തെ ക്ലാസ് മുറികളിലാണ്” എന്നു കുറിച്ചുകൊണ്ടാണ്. കുട്ടികളെ രാഷ്‌ട്രത്തിന്റെ പൊതുസ്വത്തായി കാണുകയും കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന നിക്ഷേപം ഭാവിയിലേക്കുള്ള കരുതിവയ്പായി കണക്കാക്കുകയും ചെയ്യേണ്ടതാണ്. ഇതു മനസ്സില്‍ വച്ചുകൊണ്ടാണ് ഭാരതത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ രൂപപ്പെടുത്തിയത്.

ആദ്യകാലങ്ങളില്‍ ഔദാര്യമോ പാരിതോഷികമോ ആയി കുട്ടികള്‍ക്കു ലഭിച്ചിരുന്ന സൗകര്യങ്ങള്‍ ഇന്ന് നിയമങ്ങളും ചട്ടങ്ങളും മുഖേന അവകാശമായി മാറിക്കഴിഞ്ഞു. 1989 ല്‍ ഐക്യരാഷ്‌ട്രസഭ പാസാക്കിയ ”ബാലാവകാശ ഉടമ്പടി” മിക്ക ലോക രാഷ്‌ട്രങ്ങളും അംഗീകരിച്ചതോടെ ലോകത്താകമാനം കുട്ടികള്‍ക്ക് ”സംരക്ഷണം, അതിജീവനം, വികസനം പങ്കാളിത്തം” എന്നീ നാലു തരത്തിലുള്ള അവകാശങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമായി.

1992 ല്‍ ഭാരതവും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചതോടെ കുട്ടികളുടെ അവകാശ സംരക്ഷണം സര്‍ക്കാരിന്റെ ചുമതല ആയി. നമ്മുടെ ഭരണഘടനയിലെ 14, 15 (3) 19, 21, 23, 24, 45 എന്നീ ആര്‍ട്ടിക്കിള്‍സ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി എഴുതിച്ചേര്‍ക്കപ്പെട്ടവയാണ്. 1956 ലെ ഹിന്ദു ദത്തെടുക്കല്‍ നിയമം, 1995 ലെ എല്ലാവര്‍ക്കും തുല്യ അവകാശത്തിനു
ള്ള നിയമം, 2000 ലെ ബാലനീതി നിയമം, 2005 ലെ ബാലാവകാശ കമ്മിഷന്‍ രൂപീകരണത്തിനുള്ള നിയമം, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം, 2009 ലെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം, 2012 ലെ, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കല്‍ നിയമം, 2015 ലെ ബാലാവകാശ സംരക്ഷണവും സുരക്ഷയും സംബന്ധിച്ച നിയമം തുടങ്ങിയവ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഭാരത സര്‍ക്കാര്‍ നടപ്പാക്കിയ നിയമങ്ങളിലെ നാഴികക്കല്ലുകളാണ്. ഇത്രയധികം നിയമനിര്‍മാണങ്ങള്‍, പ്രത്യേകിച്ച് 2012 ലെ പോക്‌സോ ആക്ട് പോലെയുള്ളവ നടപ്പാക്കിയ മറ്റൊരു രാഷ്‌ട്രവും ഇല്ല. എന്നാല്‍ ഇവ ഫലപ്രദമായും ശക്തമായും നടപ്പാക്കിക്കൊണ്ടുള്ള സേവനങ്ങള്‍ കുട്ടികളിലേക്കു പൂര്‍ണ്ണമായും എത്തിച്ചേരുന്നില്ല എന്നത് ഖേദകരമാണ്.

കുട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പറ്റിയോ സംവിധാനങ്ങളെ പറ്റിയോ നിയമങ്ങളെ പറ്റിയോ പൊതുജനത്തിനുള്ള അജ്ഞതയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ മേഖലയിലെ വിദഗ്‌ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളും ഒത്തുചേര്‍ന്നുള്ള സമഗ്രമായ ബോധവല്‍ക്കരണ പരിപാടികളിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ. കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നുള്ള തിരിച്ചറിവാണ് 2000 ല്‍ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ആവിര്‍ഭാവത്തിനു നിദാനം. ഇതിന്‍പ്രകാരം 18 വയസ്സില്‍ താഴെയുള്ള ഓരോ പൗരനും ‘കുട്ടി’യുടെ നിര്‍വ്വചനത്തില്‍ വരികയും ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തിട്ടുണ്ട്.

1. കുറ്റാരോപിതരായ കുട്ടികള്‍

ഇവരെ മുതിര്‍ന്നവര്‍ക്കുള്ള ക്രിമിനല്‍ നടപടികളില്‍ നിന്നു പൂര്‍ണ്ണമായി മോചിപ്പിച്ചുകൊണ്ട് അവര്‍ക്കു പ്രത്യേക തിരുത്തല്‍ പ്രക്രിയ ഏര്‍പ്പെടുത്തുന്നതിനുള്ള ‘കുട്ടികളുടെ കോടതി’ (ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്) നിലവില്‍ വന്നത് ഈ നിയമപ്രകാരമാണ്. അതതു ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചെയര്‍മാനും രണ്ടു സാമൂഹ്യപ്രവര്‍ത്തകര്‍ അംഗങ്ങളുമായ മൂന്നംഗ സമിതി ഇവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നു.

2. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍

ഇവരുടെ എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുവാന്‍ അതതു ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മാത്രമേ അധികാരമുള്ളൂ. ഒരു ചെയര്‍മാനും 4 അംഗങ്ങളും ഉള്‍പ്പെടുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കമ്മിറ്റിയാണ് ഇത്.

3. സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്

കുറ്റാരോപിതരായവരും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരുമായ കുട്ടികളെ സൗമനസ്യത്തോടെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസുകാര്‍ക്കു മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ശ്രദ്ധയും പരിചരണവും ലഭ്യമാകുന്നത് ആര്‍ക്കൊക്കെ?

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, വീടു നഷ്ടപ്പെട്ടവര്‍, വീട്ടില്‍നിന്ന് ഒളിച്ചോടിയവര്‍, പുറത്താക്കപ്പെട്ടവര്‍, അവഗണന നേരിടുന്നവര്‍, ശാരീരിക, മാനസിക, ലൈംഗിക പീഡനത്തിനു വിധേയരാവുന്നവര്‍, ഭിക്ഷ എടുക്കുന്ന കുട്ടികള്‍, ബാലവേലയില്‍ ഏര്‍പ്പെടുന്നവര്‍, അവശതയുള്ള കുട്ടികള്‍, എച്ച്‌ഐവി, എയിഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് അടിപ്പെട്ട കുട്ടികള്‍, സംരക്ഷിക്കാന്‍ നിവര്‍ത്തിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ തുടങ്ങി ഏതുപ്രകാരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന 18 വയസ്സില്‍ താഴെയുള്ള എല്ലാവര്‍ക്കും സംരക്ഷണത്തിന് അവകാശമുണ്ട്.

നിലവിലുള്ള സംവിധാനങ്ങള്‍

ചൈല്‍ഡ് ലൈന്‍, ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബാലസദനങ്ങള്‍, ഫോസ്റ്റര്‍ കെയര്‍, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്.

കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിയമപരമായി നടപ്പാക്കുന്ന സേവനങ്ങള്‍ കുട്ടികളിലെത്തിച്ച് നമ്മുടെ നാട്ടിലെ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സുരക്ഷയും സംരക്ഷണവും പരിചരണവും മികച്ച വിദ്യാഭ്യാസവും പങ്കാളിത്തവും ലഭ്യമാക്കേണ്ട ചുമതല ഓരോ പൗരനും ഉണ്ട്.

(ദേശീയ അദ്ധ്യാപക അവാര്‍ഡു ജേതാവും ഏഴ് വര്‍ഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായിരുന്നു ലേഖകന്‍)

Tags: childrens dayChildren are the common wealth of the nation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി ഇന്ന്

പുതിയ വാര്‍ത്തകള്‍

പങ്കാളികളാവാന്‍ ബിഎസ്എന്‍എല്‍ സ്വകാര്യ സംരംഭകരെ ക്ഷണിക്കുന്നു

അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ: ലൊസാഞ്ചലസിലെ പ്രക്ഷോഭം ശക്തമാകുന്നു,700 മറീനുകളെ കൂടി വിന്യസിക്കാൻ ട്രംപ് ഭരണകൂടം

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഭാരതത്തില്‍ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞു; പാകിസ്ഥാനില്‍ 45 ശതമാനം പേര്‍ ദാരിദ്ര്യത്തില്‍

സ്വകാര്യ ക്ഷേത്രങ്ങളും രാഷ്‌ട്രീയ പ്രചാരണങ്ങള്‍ക്ക് വേദിയാക്കരുത് : ഹര്‍ജിയില്‍ നോട്ടീസയച്ച് ഹൈക്കോടതി

ഗുരുവായൂരില്‍ നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടല്‍; വിദ്വത്‌സദസ് വിളിച്ചുചേര്‍ക്കണം: കേരള ക്ഷേത്രസംരക്ഷണ സമിതി

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

തത്ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്ക് മുന്‍ഗണന

പബ്ബിന് പുറത്ത് സംഘര്‍ഷം; മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ

നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികാഘോഷ ഭാഗമായി ബിജെപി ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സംഘടനാ സെക്രട്ടറി  ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി അരുണ്‍സിങ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, ദുഷ്യന്ത്കുമാര്‍ ഗൗതം, ദേശീയ വൈസ് പ്രസിഡന്റ് രേഖാ വര്‍മ എന്നിവര്‍ സമീപം

നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റും; വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കും: നഡ്ഡ

എല്ലാ കേന്ദ്ര പദ്ധതികളുടേയും ലക്ഷ്യം സാധാരണക്കാരുടെ ക്ഷേമം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies